Followers

Wednesday, January 25, 2012

പച്ചക്കുതിരപ്പുറമേറിയ യുക്തിവാദിനി

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (ഒന്നാം ഭാഗം)     


 പച്ചക്കുതിര 2011 ഡിസംബര്‍ ലക്കം കവര്‍സ്റ്റോറി, മലപ്പുറം ചെമ്മങ്കടവ് GMUP സ്കൂള്‍ പ്രധാനാദ്ധ്യാപികയും KYS (കേരള യുക്തിവാദി സംഘം) മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ എ ജബ്ബാറിന്റെ ഭാര്യയുമായ ശ്രീമതിഫൌസിയയുമായി താഹ മാടായി നടത്തിയ അഭിമുഖമാണ്. അതില്‍ അവര്‍ ഉന്നയിച്ച ചില പ്രശ്നങ്ങള്‍ വിചിന്തനം നടത്താനുള്ള ഒരു ശ്രമമാണ്.
അതിനു മുമ്പ് ഈ അഭിമുഖത്തെയും ഒന്ന് പരിചയപ്പെടാം.
പച്ചക്കുതിര മാസിക മലയാളത്തിന്റെ പ്രമുഖ പ്രസിദ്ധീകരണാലയമായ DC ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്...... അവര്‍ പച്ചക്കുതിരയെ സ്വയം പരിച്ചയപെടുത്തുന്നത് ഇങ്ങനെ

"A monthly in Malayalam, Pachakuthira covers mainly topics of general interest such as current affairs, politics, social issues, articles and poems, interviews with important personality and so on. An issue costs Rs.12/-" (1 )

ഇവര്‍ അവകാശപ്പെടുന്നത് പോലെ അത്രക്ക് "I
mportant personality" യാണോ മലപ്പുറത്തെ കേവലം ഒരു അധ്യാപികയായ ശ്രീമതി ഫൌസിയ?.
മാത്രമല്ല മാസിക മുഖപേജില്‍ കവര്‍ സ്റ്റോറിയെ പരിചയപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇങ്ങനെ വായിക്കാം
"മലപ്പുറത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാവുമോ?"2
ആദ്യം ഈ രണ്ടു കാര്യങ്ങള്‍ പരിശോദിച്ചു ഫൌസിയയുടെ ആരോപണങ്ങളും കണ്ടെത്തലുകളും വിലയിരുത്തലുകളും വിചിന്തനം നടത്താം.

ശ്രീമതി ഫൌസിയ രണ്ടു വര്‍ഷം KYS സെക്രടറി ആയിരുന്നു3 എന്നത് മാത്രമാണ് അവരുടെ പൊതു ജീവിതമെന്ന് മാസിക തന്നെ പരിചയപ്പെടുത്തുന്നു. അവരുടെ മറ്റൊരു പ്രവര്‍ത്തന മേഖല അവരുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ്4 അത് അവരുടെ തൊഴിലുമായി ബന്ധപ്പെട്ടു അവകാശ സംരക്ഷണത്തിനു മാത്രമാണ്. വേറെ ഒന്നുള്ളത് ഏറ്റവും നല്ല യുക്തിവാദി പ്രവര്‍ത്തകക്കുള്ള കുറ്റിപ്പുഴ അവാര്‍ഡ് ലഭിച്ചു5 എന്നതാണ്. തനിക്കു താന്‍ നല്‍കുന്ന അവാര്‍ഡിനെന്തു വില പൊതുസമൂഹത്തില്‍?!. ഇത്തരം അവാര്‍ഡുകളുടെ വാര്‍ത്ത ഓരോ ലക്കം യുക്തിവിചാരത്തിലും സുലഭമാണ്.

പക്ഷെ ഈ അഭിമുഖം പച്ചക്കുതിരയെ സംബന്ധിച്ച് ഏറെ പ്രസക്തവും നിലനില്‍പ്പിന്റെ ഭാഗവുമാണെന്നത്  പ്രസ്താവ്യമാണ്. വിഷയ ദാരിദ്ര്യത്തിലും വിചാര ദാരിദ്ര്യത്തിലും പെട്ടുഴലുന്ന, എടുത്തു പറയാന്‍
പ്രത്യേക
ലക്ഷ്യങ്ങളൊന്നുമില്ലാത്ത, വിവാദങ്ങള്‍ സൃഷ്ടിച്ചു ചീപ് പബ്ലിസിറ്റി നേടുന്ന ചില 'മാധ്യമ' പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണ് ഈ അഭിമുഖവും.

ഈ അഭിമുഖത്തില്‍ ഏറെ അടിവരയിട്ടു പരിചയപ്പെടുത്തിയ ഈ ഭാഗം (
"മലപ്പുറത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാവുമോ?"2
 




നാം കണ്ടു. ഈ പ്രസ്താവന ഏറെ അപഹാസ്യമായി എന്ന് പറയേണ്ടി വന്നതില്‍ ലജ്ജിക്കുന്നു. ഈ വിവരക്കേട് വന്നത് DC കിഴക്കേമുറി എന്ന പ്രതിഭ തുടങ്ങിയ സ്ഥാപനത്തില്‍ നിന്നാണല്ലോ എന്നത് മലയാള അക്ഷരലോകത്തിനു അപമാനമല്ലാതെ മറ്റെന്തു നല്‍കും.

KYS മുന്‍ സംസ്ഥാന സെക്രട്ടറിയും, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ത്തമാന കാല മലപ്പുറം ജില്ല പ്രസിഡന്റും ഭാര്യയും ഭര്‍ത്താവുമായ സന്താനങ്ങളെ ഒരു മത രീതിയും പരിചയപ്പെടുത്താതെ വളര്‍ത്തിയ6 ഇ എ ജബ്ബാര്‍ ഫൌസിയ
കുടുംബത്തിനു
"മുസ്ലിം കുടുംബം" എന്ന ഓമനപ്പേര് നല്‍കിയത് വിവരക്കേടോ അതോ ബോധ പൂര്‍വമോ?. വിവരക്കേടാവാനെ വഴി കാണുന്നുള്ളൂ. ഇത്തരം 'മാധ്യമ' ധര്‍മം നമ്മെ എവിടെ കൊണ്ടെത്തിക്കും. വരികള്‍ക്കിടയില്‍ അബദ്ധങ്ങളും അര്‍ദ്ധ സത്യങ്ങളും എഴുതിപ്പിടിപ്പിക്കുന്നത് പലര്‍ക്കും അത്ര ഗൌരവമുള്ള വിഷയമല്ല. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട വാചകം തന്നെ ഇങ്ങനെ വിവരക്കേട് ആയാല്‍ ആ പ്രസിദ്ധീകരണത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ വിവരവും നിലവാരവും എത്ര ശോചനീയമായിരിക്കില്ല!!.

ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് DCB യുടെ ഇസ്ലാം വിരുദ്ധ നിലപാട് കൊണ്ടാണെന്നൊന്നും എനിക്കഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ കുത്തിനിറച്ചു മാസാന്തം സാധനം പുറത്തിറക്കേണ്ടേ., അതിനുള്ള നെട്ടോട്ടത്തില്‍ കിട്ടിയ......... മുഴുവന്‍ കുത്തി നിറച്ചെന്നു മാത്രം.
അതിലൂടെ മലീമസമാകുന്നത് ബൌദ്ധിക മലയാളമാണല്ലോ......... അതെന്തായാലും പ്രശ്നമില്ല 'ദീപസ്തംബം മഹാക്ഷ്യര്യം നമുക്കും കിട്ടണം.........................'

അഭിമുഖത്തിലൂടെ മുന്നോട്ട് പോകാം.


അഭിമുഖത്തില്‍ ആദ്യ ചോദ്യം തന്നെ മാധവിക്കുട്ടി (കമല സുരയ്യ) മുസ്ലിമായതും ശ്രീമതിഫൌസിയ ഇസ്ലാം ഉപേക്ഷിച്ചതുമാണ്. കമലസുരയയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറി തന്‍ എന്ത് കൊണ്ട് ഇസ്ലാം ഉപേക്ഷിച്ചു എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്7 Mrsഫൌസിയ. "ഏതൊരു മതത്തിന്റെയും ആശയങ്ങളും സ്ത്രീ വിരുദ്ധ ആശയങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് കൊണ്ടാണ് ഞാന്‍ മതരഹിതയായി മാറിയത്. ...................................................................ഖുര്‍ആനിന്റെയും ഹദീസിന്റെയും അര്‍ത്ഥം പഠിപ്പിക്കും. അപ്പോള്‍ തന്നെ ദൈവം എന്ത് കൊണ്ട് ഇങ്ങനെ സ്ത്രീകളോട് പക്ഷപാതപരമായി പെരുമാറുന്നു എന്നൊക്കെ ചിന്ത എനിക്കുണ്ടായിരുന്നു."8

അവര്‍ ഇസ്ലാം ഉപേക്ഷിക്കുവാനും നാസ്തിക ഭൌതിക യുക്തിവാദം സ്വീകരിക്കാനും കാരണമായി ചൂണ്ടിക്കാട്ടുന്നത് പുരുഷന് നാല് കെട്ടാനുള്ള അനുവാദവും സ്വത്തവകാശ പ്രശ്നവുമാണെന്നു പറയുന്നു. അത് അവരുടെ വാക്കുകളിലൂടെ അറിയാം.
"പുരുഷന്മാര്‍ക്ക് നാല് വിവാഹം ചെയ്യാം എന്നൊക്കെ പഠിച്ചു തുടങ്ങിയപ്പോഴാണ് ആ മതത്തിന്റെ ആശയങ്ങളോട് എതിര്‍പ്പ് തുടങ്ങിയത്. പിന്നെ സ്വത്തവകാശ നിയമത്തില്‍ പുരുഷന്റെ പകുതി സ്ത്രീക്ക് മതി എന്ന ആശയം-അത്തരം കാര്യങ്ങള്‍ വരുമ്പോഴാണ് ദൈവം എന്തുകൊണ്ട് പെണ്ണുങ്ങളോട് ഇങ്ങനെ കാണിക്കുന്നു എന്ന ഒരു ചിന്ത മനസ്സില്‍ വരുന്നത്."8
അടുത്തത് ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ക്ക് ഏറെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇസ്ലാം അത് നിഷേധിക്കുകയാണ് ചെയ്തത് എന്നതാണ്.
അവര്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. "അവര്‍ പറയുന്ന ഒന്നുരണ്ടുദാഹരണങ്ങളില്‍ പ്രധാനപ്പെട്ടത്, ജാഹിലിയാ കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി എന്നതാണ്. ആ സമ്പ്രദായത്തിന്‌ അറുതി വരുത്തിയത് ഇസ്‌ലാം എന്നാണ് അവരുടെ വാദം. എന്നാല്‍ അതെ ചരിത്രം നമുക്ക് പരിശോധിച്ചാല്‍ മുഹമ്മദ്‌ നബിയുടെ ആദ്യ ഭാര്യ ഖദീജ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ധനികയും വ്യവസായ പ്രമുഖയുമായിരുന്നു. ആ ഖദീജയുടെ കണക്കെഴുത്തുകാരനായിട്ടാണ് മുഹമ്മദ്‌ നബി വരുന്നത്. പിന്നീടാണ് ഭര്‍ത്താവായി മാറുന്നത്. ജനിക്കുന്ന പെണ്‍കുട്ടികളെ മുഴുവനും ജീവനോടെ കുഴിച്ചുമൂടുന്ന കാലഘട്ടത്തില്‍ ഖദീജയെ ഇത്രയും ധനികയായ ഒരു വ്യാപാരിക്ക് തന്റെ കണക്കെഴുത്തുകാരനായ മുഹമ്മദ്‌ നബിയെ സ്നേഹിക്കാനും സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിക്കാനും കഴിഞ്ഞു എന്ന് പറയുന്നത്, ആ കാലഘട്ടത്തില്‍ സ്ത്രീ മോശം അവസ്ഥയിലായിരുന്നു എന്ന ഇസ്ലാമിസ്റ്റുകളുടെ വാദത്തെ വിമര്‍ശനാത്മകമായി പരിശോദിക്കാനുള്ള ഒരു തെളിവാണ്. പെണ്‍ കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സാമൂഹ്യ പക്ഷാത്തലത്തില്‍ ഖദീജയെ പോലെയുള്ള ധനികയായ ഒരു വ്യാപാരി എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഇസ്ലാമിസ്റ്റുകള്‍ മറുപടി പറയണം. ഇന്ന് പോലും പ്രബുദ്ധമായ കേരളത്തില്‍ വ്യവസായ പ്രമുഖയായ ഒരു മുസ്‌ലിം സ്ത്രീയെ കണ്ടെത്താന്‍ കഴിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാവുന്ന സ്വാതന്ത്ര്യം, ഒരു പക്ഷെ ഇന്നത്തെ കേരളത്തില്‍ പോലും ഉണ്ടാവില്ല"9 തുടര്‍ന്നും ഈ വിഷയത്തില്‍ തന്നെ കിടന്നുഴലുകയാണ് ശ്രീമതി ഫൌസിയ. "മുഹമ്മദിന് പ്രവാചകത്വം അനുവദിച്ചു കൊടുക്കുന്നതില്‍ എനിക്കൊരു വിരോധവുമില്ല. പക്ഷെ പിന്നീട് എന്ത് ചെയ്തു എന്നുള്ളിടത്താണ് എനിക്ക് പ്രശ്നം. ഇത്രയും ധനികയായിട്ടുള്ള ഖദീജയെ വിവാഹം ചെയ്തിട്ടും ആ ഒരു സാമൂഹ്യ അവസ്ഥയില്‍ നിന്ന് സ്ത്രീകളെ പിറകോട്ടു കൊണ്ടുപോകുന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു പിന്നീടുണ്ടായാത്."10
വീണ്ടും വാചാലയാവുന്നു.
"ഇന്ന് ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് സ്വത്തവകാശമില്ലാത്ത സ്ത്രീകള്‍ക്ക് ഇസ്‌ലാം സ്വത്തവകാശം നല്‍കി എന്നാണ്. പക്ഷെ ധാരാളം സ്വത്തുണ്ടായിരുന്ന ഖദീജയാണ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം എന്നുള്ളത് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ നിന്നുള്ള പിറകോട്ടു പോക്കാണ്."11

ഇത്രയും ആരോപണങ്ങളാണ് ശ്രീമതി ഫൌസിയ ഇസ്ലാമിന് നേരെ നടത്തിയത്. അവര്‍ ഈ പറയുന്നതെല്ലാം യാഥാര്‍ത്യമല്ലേ. അതല്ലെങ്കില്‍ കുറെയെങ്കിലും സത്യമല്ലേ. ഇത് എത്രത്തോളം വസ്തുനിഷ്ടമാണ്. മനസ്സിരുത്തി പഠിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമം നടത്തിയ ശേഷം ആ അഭിമുഖത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് കടക്കാം. ഇന്ഷാഅല്ലാഹ്.
പുരുഷന് നാലുകെട്ടാന്‍ അനുവദിച്ചത് സ്ത്രീവിരുദ്ധമാണല്ലോ അത് കൊണ്ട് തന്നെ ദൈവം സ്ത്രീ വിരുദ്ധനാകുന്നു.
ആദ്യമായി ഇസ്ലാം എല്ലാ പുരുഷനോടും നിങ്ങള്‍ നിര്‍ബന്ധമായും നാല് കെട്ടണമെന്ന് കല്‍പിച്ചിട്ടില്ല. എന്നാല്‍ അനിയന്ത്രിതമായി കല്യാണങ്ങള്‍ നടത്തിയിരുന്ന ഒരു സമൂഹത്തില്‍ ഉപാധിയോടെ നാലില്‍ പരിമിതപ്പെടുത്തി നിയന്ത്രിക്കുകയാണ് ഇസ്‌ലാം ചെയ്തത്. അല്ലാതെ ഇവര്‍ ആരോപിക്കുന്ന പോലെ എല്ലാവരോടും നാല് കെട്ടാനുള്ള കല്‍പനയല്ല. ഈ വിഷയത്തിലേക്ക് തിരിച്ചു വരുന്നുണ്ട്. അതിനു മുമ്പ് സ്വത്തവകാശം ചര്‍ച്ചക്കെടുക്കാം.
ഇസ്‌ലാം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ പുരുഷന്റെ പകുതി അവകാശമേ നല്‍കുന്നുള്ളൂ. അത് സ്ത്രീകളെ പകുതിയാക്കി ചുരുക്കലല്ലേ?. സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം നല്‍കുന്ന ഇസ്‌ലാം അവള്‍ക്കു യാതൊരു സാമ്പത്തിക ഉത്തരവാദിത്വവും ബാധ്യതയും നല്‍കുന്നില്ല. അവള്‍ക്കും സന്താനങ്ങള്‍ക്കും ചിലവിനു നല്‍കേണ്ട ഉത്തരവാദിത്വങ്ങളും ബാധ്യതകളും പുരുഷനില്‍ മാത്രം നിക്ഷിപ്തമാണ്. എന്നാല്‍ ഇന്നിന്റെ കേരളീയ യുക്തിവാദികള്‍ സ്ത്രീകളെ (ഭാര്യയെ) വരുമാന മാര്‍ഗ്ഗമായി കാണുന്നു എന്നത് ബൂലോകത്ത് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് സാന്ദര്‍ഭികമായി ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നത് ഉചിതമായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി പ്രചാരകന്‍ മുഹമ്മദ്‌ ഖാന്‍ (കൈരളി ടി വിയിലെ വാസ്തവം പരിപാടിയുടെ അവതാരകന്‍) {വാസ്തവം പരിപാടി യുക്തിവാദ പ്രചരണം ലക്‌ഷ്യം വച്ച് മാത്രം നടത്തുന്ന പരിപാടിയാണ്} കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ നാസ്തിക ഭൌതിക യുക്തിവാദി സാഹിത്യകാരന്‍ ശ്രീ സി രവിചന്ദ്രന്റെ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായി പരിചയപ്പെടുത്തിയത് ഇങ്ങനെ വായിക്കാം.

"അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്."12 ഈ പ്രസ്താവനയില്‍ നിന്ന് ചിത്രം വ്യക്തമാവുന്നു.
സ്ത്രീകള്‍ക്ക് വരുമാനമുന്ടെങ്കില്‍ അതവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ ചിലവഴിക്കാം. എന്നാല്‍ പുരുഷന്‍,  തന്റെ ഇണയുടെ ചിലവുകള്‍ വഹിക്കാന്‍ ഉത്തരവാദിത്തവും ബാധ്യതയും അവനാണ്.
ഏറെ സമ്പന്നയായ ഭാര്യയും പരമ ദരിദ്രനായ ഭര്‍ത്താവുമാണെങ്കിലും ഈ ബാധ്യതയും ഉത്തരവാദിത്തവും ഇല്ലതെയാവില്ല.
നാസ്തിക ഭൌതിക യുക്തിവാദികള്‍ ഭാര്യയെ, അവളുടെ ജോലിയെ ശമ്പളത്തെ തന്റെ വരുമാനമായി കാണുന്നത് കൊണ്ടാണ് ശ്രീമതി ഫൌസിയക്കിത് മനസ്സിലാകാത്തത്. ഈ പ്രസ്താവനകളില്‍ നിന്ന് വേറൊരു സംശയം കൂടി ഉടലെടുക്കുന്നു. ശ്രീമതിഫൌസിയക്ക് സ്വത്തവകാശ, ബഹുഭാര്യത്വ വിഷയത്തില്‍ ഉണ്ടായ സംശയങ്ങളാണ് അവര്‍ ഇസ്‌ലാം ഉപേക്ഷിക്കാന്‍ കാരണമെന്നു തട്ടി വിടുന്നതിനിടക്ക് (യഥാര്‍ത്ഥ കാരണം പുറകില്‍ അവര്‍ തന്നെ വിശദീകരിക്കുന്നുണ്ട്.) സ്വന്തം സഹോദരിയായ തന്റെ അധ്യപികയോട് പോലും13 ഈ കാര്യം ചര്‍ച്ച ചെയ്തില്ല എന്നത് എത്ര ദയനീയമല്ല.

അടുത്ത പ്രശ്നം ഏറെ കൌതുകമുള്ളതാണ്. നേരത്തെ വായിച്ച പോലെ ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മുഹമ്മദ്‌ നബി(സ) ആ സ്വതന്ത്ര്യവും അവരുടെ സ്വത്തവകാശം പോലും ഇല്ലാതെയാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാതെ മുസ്ലിംകള്‍ പ്രചരിപ്പിക്കുകയും തെറ്റുദ്ധരിപ്പിക്കുകയും ചെയ്യുന്നപോലെ ഇസ്ലാമോ മുഹമ്മദ്‌ നബി(സ)യോ സ്ത്രീ അവകാശ സംരക്ഷനത്തിണോ, അവരുടെ ഉന്നമനത്തിനോ ഒന്നും ചെയ്തിട്ടില്ല. എന്നത് പ്രവാചക പത്നി ഖദീജ(റ) ചരിത്രം ഉദാഹരിച്ചു സമര്‍ത്തിക്ക്ക്കുന്നുണ്ട്.14ഏറെ

അത് ചര്‍ച്ച ചെയ്യാം. മക്കയിലെ സ്ത്രീകള്‍ ഖദീജയും(റ) ഹിന്ദും(റ) മാത്രമായിരുന്നില്ല. സുമയ്യയും(റ) സൌദയും(റ) ഉമ്മുസലമയും അവരിലുണ്ടായിരുന്നു. എന്ന വസ്തുത കാണാതിരിക്കാന്‍ കണ്ണടച്ചിട്ടു കാര്യമില്ല. അത് വസ്തുത തന്നെയായി നില നില്‍ക്കും. പ്രീഇസ്ലാമിക് മക്കയില്‍ ഉന്നത കുലജാതരും സംബന്നരുമായിരുന്ന ഹിന്ദിനും ഖദീജക്കും ഉന്നത സ്ഥാനം ലഭിച്ചിരുന്നു എന്നത് അവിടെ ഉണ്ടായിരുന്ന സകല സ്ത്രീകളും അങ്ങനെ ആയിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാട്ടി ഇസ്ലാമിസ്റ്റുകള്‍ ഉത്തരം പറയണമെന്ന് വെല്ലുവിളിക്കുന്ന ശ്രീമതി ഫൌസിയയോദ് ചെറിയ ഒരു സംശയം ചോദിക്കട്ടെ. വര്‍ത്തമാന ഇന്ത്യയുടെ പ്രസിഡന്റ് ഒരു വനിതയായ ബഹുമാന്യ പ്രതിഭാപാട്ടീല്‍ ആണെന്നത് കൊണ്ടും, കേന്ദ്രം ഭരിക്കുന്ന യുപിയെ അധ്യക്ഷയും കോണ്ഗ്രസ് പാര്‍ട്ടി അധ്യക്ഷയും മറ്റൊരു വനിതയായ സോണിയ ഗാന്ധി ആണെന്നതു കൊണ്ടും ഇന്ത്യയിലെ സകല സ്ത്രീകളും ഉന്നത ജീവിത നിലവാരത്തിലും എല്ലാ പുരുഷന്മാരും സ്ത്രീകളെക്കാള്‍ മോശം പതവിയിലാനെന്നും മാഡത്തിനു അഭിപ്രായമുണ്ടോ?. നമ്മുടെ തൊട്ട സംസ്ഥാനമായ തമിഴ്നാട്‌ ഭരിക്കുന്നത് ജയലളിതയാണല്ലോ അവിടെ എല്ലാ സ്ത്രീകളും സുരക്ഷിതരാണോ?. അതെല്ലാം പോട്ടെ നമ്മുടെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് താങ്കള്‍ പറഞ്ഞു തന്നതനുസരിച്ച്!!?? താങ്കളുടെ മാതൃകാ വനിത പി കെ സൈനബയാണല്ലോ(!!??)15 പി കെ സൈനബ മലപ്പുറം ജില്ല പഞ്ചായത്ത്‌ ഭരിച്ചത്(!?) കൊണ്ട് മാത്രം താങ്കള്‍ക്കെങ്കിലും എന്തെങ്കിലും  മാറ്റം സംഭവിച്ചിട്ടുണ്ടോ?
താങ്കള്‍ പറഞ്ഞത് വെറുതെയാണെന്ന് താങ്കള്‍ക്ക് തന്നെ ഉത്തമ ബോധ്യമുണ്ട്. ഏതെങ്കിലും സമൂഹത്തില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് മാത്രം ഉള്ള ഗുണങ്ങള്‍ ആ സമൂഹത്തിന്റെ പൊതു ചിത്രമല്ല എന്ന്. ഇങ്ങനെ ചപ്പടാച്ചി വര്‍ത്തമാനം പറഞ്ഞു വായനക്കാരുടെ സമയം കൊല്ലേണ്ടതുണ്ടോ.
പ്രീഇസ്ലാമിക്‌ മക്കയില്‍ ജനിക്കുന്ന പെണ്‍ കുട്ടികളെ മുഴുവന്‍ കുഴിച്ചു മൂടിയിരുന്നു എന്നൊന്നും ചരിത്രം പറയുന്നില്ല. അവര്‍ പെണ്‍കുട്ടികളെ കുഴിച്ചു മൂടിയിരുന്നു. പക്ഷെ കുറെയേറെ പേരെ വളര്‍ത്തുകയും ചെയ്തു. ഉന്നത കുലത്തില്‍ പിറന്നവരും സാമ്പത്തികമായി ഉന്നതിയിലുള്ളവരും പെണ്‍ കുട്ടികളെ വളര്‍ത്തും. അല്ലാത്തവര്‍ ഒഴിവാക്കും. അല്ലാതെ എല്ലാ പെണ്‍കുട്ടികളെയും കുഴിച്ചു മൂടിയിരുന്നു എന്ന ശ്രീമതി ഫൌസിയയുടെ കണ്ടെത്തല്‍ അല്‍പം അതിശയോക്തിയല്ലേ. ശ്രീമതിഫൌസിയ പറഞ്ഞപോലെ പ്രീഇസ്ലാമിക് മക്കയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും, അവകാശങ്ങളുടെയും ഉന്നത നിലവാരം നിലനിന്നിരുന്നു എന്ന നിരുത്തരവാദ പ്രസ്താവന നടത്തുന്നതിനു മുമ്പ് അതിനുപോല്‍ബലകമായ എന്തെങ്കിലും തെളിവ് നല്‍കേണ്ടിയിരുന്നു. എന്നാല്‍ ആ കാലഘട്ടത്തിലെ സാമൂഹ്യ ചുറ്റുപാടുകള്‍ സ്വാധീനിച്ചു മുഹമ്മദ്‌(സ) രചിച്ചത് എന്ന് യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ ഈ കാര്യം സൂചിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ശ്രീമതി ഫൌസിയക്കോ മറ്റു നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കോ പരിശുദ്ധ ഖുര്‍ആനിന്റെ ഈ വിഷയത്തിലെ പ്രസ്താവന അംഗീകരിക്കാതിരിക്കാന്‍ സാധ്യമല്ല. പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിന്റെ സാരം ഇങ്ങനെ വായിക്കാം
"
അവരില്‍ ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട്‌ അവന്‍റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.
അവന്ന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവന്‍റെ ചിന്ത ) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം"!(16)
ശ്രീമതി ഫൌസിയ നടത്തിയ നിരുത്തരവാദിത്ത പ്രസ്താവനക്ക് വ്യക്തമായ എന്തെങ്കിലും തളിവ് ഉണ്ടെങ്കില്‍ അത് അവതരിപ്പിക്കുകയായിരുന്നു വേണ്ടത്. ആ സാമൂഹ്യ ഘടനയില്‍ സ്ത്രീകളുടെ അവസ്ഥ എന്തെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുവടെ.
കാലികറ്റ് യുണിവേഴ്സിറ്റി അറബിക് ബിഎ നാലാം സെമസ്റ്റര്‍ പാഠപുസ്തകമായ 'womens writing in അറബി്' എന്ന ഗ്രന്ഥത്തില്‍ പ്രീഇസ്ലാമിക് അറേബ്യയുടെ ഏകദേശചിത്രം വായിക്കാം. അതില്‍ നിന്ന് ചില സൂചനകള്‍
സ്ത്രീ വെറും ചരക്കു മാത്രമായിരുന്നു. പിതാവിനോ സഹോദരനോ ഭര്‍ത്താവിനോ യഥേഷ്ടം അവളെ ക്രയവിക്രയം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു.17
അവള്‍ക്ക് അനന്തരാവകാശം ഉണ്ടായിരുന്നില്ല.18
അവരിലെ ചിലഗോത്രങ്ങള്‍ പെണ്‍ കുട്ടികളെ ചെറുപ്രായത്തില്‍ (ജീവനോടെ കുഴിച്ചു മൂടി) കൊന്നിരുന്നു. അഥവാ കൊല്ലാതെ ജീവിക്കാന്‍ അനുവദിച്ചിരുന്ന പെണ്‍ കുട്ടികളെ പിതാവിലെക്കോ തറവാട്ടിലെക്കോ ചേര്‍ത്തു പറയുന്നതിനെ അപമാനം കാരണം ഭയപ്പെട്ടിരുന്നു.18
ആര്‍തവകാരികള്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിച്ചിരുന്നു. അവര്‍ പുറത്തെവിടെയെങ്കിലും ഒറ്റയ്ക്ക് കഴിഞ്ഞു കൂടണമായിരുന്നു.19
ആ കാലഘട്ടത്തിലെ വിവാഹരീതികളും പ്രസ്തുത പാഠപുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
പിതാവിന്റെ ഭാര്യമാരെ മക്കള്‍ അനന്തരമെടുത്തു മക്കള്‍ വീതിച്ചെടുത്തു വിവാഹം ചെയ്തിരുന്നു.20
സന്താനങ്ങള്‍ ധീരന്മാര്‍ ആവാന്‍ യോദ്ധാക്കള്‍ക്കും ധൈര്യശാലികള്‍ക്കും ഭാര്യമാരെ കാഴ്ചവച്ചിരുന്നു.21
സംഘരതിയിലേര്‍പ്പെട്ട് അതിലുണ്ടാകുന്ന സന്താനത്തെ മുഖചായ നോക്കി പിതൃത്വം നിര്‍ണയിച്ചിരുന്നു.22
മാറ്റക്കല്യാണം. സഹോദരിമാരെ പെണ്‍മക്കളെ പരസ്പരം മാറ്റക്കല്യാണം നടത്തിയിരുന്നു.23
ഭാര്യമാരെ പരസ്പരം മാറ്റി ഭോഗിച്ചിരുന്നു.24
ഇതിലൊന്നും സ്ത്രീയുടെ അനുവാദമോ താല്‍പര്യമോ ഒട്ടും പരിഗണിച്ചിരുന്നില്ല. അവള്‍ പുരുഷന്റെ എല്ലാ കല്പനകളും അനുസരിക്കാന്‍ ബാധ്യസ്തയുമായിരുന്നു.
ആ കാലത്തെ ഒരു കവിതാശകലം അന്നത്തെ സാമൂഹ്യസാഹചര്യം വ്യക്തമാക്കുന്നു.
"എന്താണ് ഹംസയുടെ പിതാവ് നമ്മുടെ അടുക്കല്‍ വരുന്നില്ല?. നമ്മുടെ അടുത്ത വീട്ടില്‍ കഴിഞ്ഞു കൂടുകയാണല്ലോ. നാം ആണ്‍കുട്ടിയെ പ്രസിവിക്കായ്ക നിമിത്തം കുപിതനാണദ്ദേഹം. നമ്മുടെ കാര്യം നാം ഉദ്ദേശിച്ചപോലെയാക്കാന്‍ നമുക്ക് കഴിയില്ലല്ലോ."
ഈ സാമൂഹ്യ സാഹചര്യത്തിലാണ് ഇസ്ലാം അവള്‍ക്കു അസ്ഥിത്വം നല്‍കുന്ന അവകാശങ്ങളുമായി അവളെ സമൂഹത്തിലെ ആത്മാഭിമാനമുള്ള വ്യക്തിത്വമാക്കി മാറ്റിയത്.
മുന്‍ പറഞ്ഞ സാമൂഹ്യ സാഹചര്യത്തെയാണ് ശ്രീമതിഫൌസിയയും നാസ്തിക ഭൌതിക യുക്തിവാദികളും സ്ത്രീകള്‍ ഉന്നതസ്ഥാനം ലഭിച്ചിരുന്നതായി ചിത്രീകരിക്കുന്നത് അതവര്‍ക്കറിയാത്തത് കൊണ്ടല്ല. തങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതിലേറെ സ്ഥാനവും അവകാശങ്ങളും ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കുന്നതിലുള്ള നിരാശയും അപകര്‍ഷതാ ബോധവുമാണവരെ ചരിത്രത്തിനു നേരെ പുറം തിരിച്ചു നിര്‍ത്തുന്നതും സത്യത്തിന്റെയും വെളിച്ചത്തിന്റെയും ശത്രുക്കളാക്കുന്നതും.

ശ്രീമതി ഫൌസിയയുടെ ബാക്കി ജല്‍പനങ്ങള്‍ അടുത്ത പോസ്റ്റുകളിലൂടെ പരിചയപ്പെടാം ഇന്ഷാഅല്ലാഹ്


റഫറന്‍സ് 
1 http://www.dcbooks.com/publications/11/പച്ചകുതിര
2 പച്ചക്കുതിര മാസിക 2011 ഡിസ കവര്‍ പേജ്
3 IBID പേജ് 22
4 IBID പേജ് 22
5 IBID പേജ് 22
6 IBID പേജ് 25
7 IBID പേജ് 22
8 IBID പേജ് 23
9 IBID പേജ് 23
10 IBID പേജ് 23
11 IBID പേജ് 23
12 http://yukthibodam.blogspot.com/2011/09/blog-post.html#comments
13 IBID പേജ് 22
14 IBID പേജ് 23
15 IBID പേജ് 27
16 പരിശുദ്ധ ഖുര്‍ആന്‍ 16 : 58 ,59
17
Womens writing in Arabic  പേജ് 8
18 IBID 8
19
IBID 9
20
IBID 9
21
IBID  11
22
IBID 11
23
IBID 12
24
IBID 12

100 comments:

സുബൈദ said...

ശ്രീമതി ഫൌസിയയുടെ ഭര്‍ത്താവ് ശ്രീ ജബ്ബാറിന്റെ ബ്ലോഗില്‍ ഈ ലേഖനത്തിന്റെ അല്‍പ ഭാഗം കണ്ടു തപ്പിപ്പിടിചെടുത്തതാണ് ഈ സാധനം. കിട്ടാന്‍ ഏറെ വൈകി.

ഈ വിഷയത്തില്‍ സഹായിച്ച ഒരുപാട് പേരുണ്ട്. ലേഖനം അയച്ചുതന്ന സഹോദരന്‍, നോട്ടുകളും റഫറന്‍സുകളും നല്‍കിയവര്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയവര്‍
എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

khaadu.. said...

നല്ല ലേഖനം.... കഴിയുമെങ്കില്‍ അതെ മാസികയില്‍ ഇതുംകൂടി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുക... ഇല്ലെങ്കില്‍ അവര്‍ക്കെങ്കിലും അയച്ചു കൊടുക്കുക.. കാര്യങ്ങള്‍ പഠിക്കട്ടെ ... തെറ്റിദ്ധാരണ മാറട്ടെ...

Unknown said...

മിസ്സിസ്സ് ഫൗസിയയുടെ വാദങ്ങളെ പ്രതിപക്ഷബഹുമാനത്തോടെ ഖണ്‍ഡിച്ചത് നന്നായി. കുറച്ചു കൂടി മനസ്സിരുത്തി എഡിറ്റ് ചെയ്ത് പ്രസ്തുത മാസികക്ക് തന്നെ അയച്ചു കൊടുക്കൂ.

ഇ.എ.സജിം തട്ടത്തുമല said...

യുക്തിവാദികളോടായാലും ഇസ്ലാമിസ്റ്റുകളോടായാലും നമുക്ക് ഒന്നേ പറയാനുള്ളൂ‍. സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനും ആകുന്നു. സ്ത്രീക്കും പുരുഷനും അടുക്കളയിൽ കയറാം. സ്ത്രീമാത്രം അടുക്കള ഉപേക്ഷിക്കുന്നതാണ് സ്ത്രീസ്വാതന്ത്ര്യം എന്നും പറഞ്ഞുകളയരുത്. അല്ല, മനസിലാകുന്ന ഉദാഹരണങ്ങൾ സൂചിപ്പിച്ചുവെന്നു മാത്രം.പിന്നെ പണ്ടത്തെ കാര്യങ്ങളൊക്കെ അവിടെ നിൽക്കട്ടെ! സ്വാതന്ത്ര്യ നിരാസം മതങ്ങളെ പോലെ (ഇസ്ലം മാത്രമല്ല) മറ്റാരും നടത്തുന്നില്ലാ എന്ന് ഇപ്പോഴും അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പ്രത്യേകിച്ച് സ്ത്രീസ്വാതന്ത്ര്യ നിഷേധത്തിന്റെ ഏതെങ്കിലുമൊക്കെ പാഠങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലും എവിടെയെങ്കിലുമൊക്കെ ചിതറിക്കിടക്കുന്നുണ്ട്. പിന്നെ യുക്തിവാദികകുടുംബങ്ങളിലെല്ലാം പുരുഷ മേധാവിത്വം ഇല്ലെന്നൊന്നും അർത്ഥമില്ല. ഒരു ഫൌസിയടീച്ചറും ജബ്ബാർ മാഷും ഉള്ളതുകൊണ്ട് എല്ലാ യുക്തിവാദികുടുംബങ്ങളിലും സ്ത്രീസ്വാതന്ത്ര്യം അനുഭവഭേദ്യമാകുന്നുവെന്ന് പറയാൻ കഴിയില്ല. പിന്നെ രക്തദാനം അവയവ ദാനം മൃതശരീരദാനം ഇവയൊക്കെ ആരുചെയ്താലും നല്ല കാര്യങ്ങളാണ്. അവ ചെയ്യുന്നവർ സ്വർഗത്തിലേ പോകൂ. മുസ്ലിങ്ങളായ മെഡിക്കൽ വിദ്യാർത്ഥികൾ അമുസ്ലിങ്ങളുടെ ഡെഡ്ബോഡി വച്ചുമാത്രം പഠിച്ചാൽ മതിയോ? എല്ലാ മതാചാരങ്ങളും നടത്തി മൃതുദേഹം മെഡിക്കൽ കോളേജിനു ദാനം ചെയ്യുന്നതിൽ തെറ്റുണ്ടോ? താല്പര്യമുള്ളവർ കൊടുക്കട്ടെന്നേ! എനിക്ക് മനസിലാകാത്തത് ഒന്നു മാത്രം. വിശ്വാസികൾക്ക് അവിശ്വാസികളെ വിശ്വാസികളാക്കാനുള്ള വാശി. അവിശ്വാസികൾക്കോ വിശ്വാസികളെ നേർവഴിക്ക് നയിച്ച് യുക്തിവാദികളാക്കാൻ വാശി.ഒരേ മതങ്ങൾക്കുള്ളീൽ തന്നെ വ്യത്യസ്ത ചേരികൾ പരസ്പരം കലഹിക്കുകയല്ലേ? മുജാഹിദ്, സുന്നി, ജമാ‍-അത്തെ ഇസ്ലാമി, പാർത്തിയാർക്കീസ്. യാക്കോബായ, കത്തോലിക്ക, പെന്തക്കോസ്ത്, മലങ്കര, ബ്രാഹ്മണർ, കീഴ്ജാതിക്കാർ അങ്ങനെയങ്ങനെ! എന്തിന് യുക്തിവാദികളിലുമുണ്ട് ഇവിടെത്തന്നെ മൂന്ന് ഗ്രൂപ്പുകൾ! ഈ പറയുന്നതിലൊക്കെ ഏതാണ് കൂടുതൽ ശരിയെന്ന് എങ്ങനെ തീരുമാനിക്കും? ഓരോരുത്തർക്കും സൌകര്യമുള്ളതുപോലെ തീരുമാനികാനല്ലേ പറ്റൂ? ദയവായി എല്ലാവരും ആദ്യം ഒന്നു മനുഷ്യരാകൂ. എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒക്കെ! കാർക്കശ്യങ്ങൾ ഒഴിവാക്കൂ. ശാന്തരാകൂ. കൂൾ ഡൌൺ!

nassar said...

ഇസ്ലാം മത വിശ്വാസം നമ്മെ നയിക്കുന്നത് ഇഹ ലോക ജീവിതത്തിലൂടെ പരലോകതെക്കാന് ----അതായതു ഈ ലോകത്ത് നന്മയിലൂടെ മാത്രം ജീവിച്ചാല്‍ വിശ്വാസം മുറുകി പിടിച്ചു ജീവിച്ചാല്‍ അടുത്ത ലോകത്ത് സ്വര്‍ഗീയ ജീവിതത്തിനു ഉടമ ! ഏതെങ്കിലും ഫുസിയയോ രുശ്ധിയോ വിമര്‍ശിച്ചാല്‍ ഇസ്ലാം തകര്‍ന്നു വീഴുമോ ? നാല് പെണ്ണിനെ കല്യാണം കഴിക്കാന്‍ ഇസ്ലാം ആരെയും ചുമതപ്പെടുതിയിട്ടില്ല ---അതും കൂടാതെ ഇസ്ലാം ഏതെങ്കിലും വ്യക്തിയുടെയോ മറ്റോ പ്രവര്‍ത്തനം നോക്കി വിലയിരുത്താന്‍ ഒരു നവ സ്ഥാപനം അല്ല എന്നു ഫൌസിയ പോലെ ഉള്ള നവ വിമര്‍ശകര്‍ക്ക് മനസ്സിലായി കാണില്ല ----""ഇവിടെ അടിസ്ഥാന പ്രശ്നം നാമം കൊണ്ടും ജന്മം കൊണ്ടും മാത്രം മുസ്ലിം ആയി എന്ന സങ്കല്പം മാത്രം """"" തികച്ചും അപ്രസക്തമായ യുക്തിവാദി നിരീക്ഷണങ്ങള്‍ ഒരിക്കല്‍ കൂടി അവതരിക്കപ്പെട്ടു എന്നു മാത്രം !

മഹറൂഫ് പാട്ടില്ലത്ത് said...

ഇ.എ.സജിം തട്ടത്തുമലയുടെ വാദത്തോട്‌ ഞാന്‍ അംഗീകരിക്കുന്നു
ദയവായി എല്ലാവരും ആദ്യം ഒന്നു മനുഷ്യരാകൂ. എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒക്കെ!............................. ശ്രീ ഫൗസിയയുടെ വാദങ്ങളെ പ്രതിപക്ഷബഹുമാനത്തോടെ ഖണ്‍ഡിച്ചത് നന്നായി ,കുറച്ചു കൂടി മനസ്സിരുത്തി എഡിറ്റ് ചെയ്ത് പ്രസ്തുത മാസികക്ക് തന്നെ അയച്ചു കൊടുക്കൂ.

Mohamedkutty മുഹമ്മദുകുട്ടി said...

എന്റെ ബ്ലോഗില്‍ ലിങ്കിട്ടതിനു സുബൈദയെ വിമര്‍ശിച്ചെങ്കിലു ഈ ലേഖനം വായിക്കാനവസരം തന്നതില്‍ നന്ദിയുണ്ട്. ധാരാളം ഹോം വര്‍ക്കു ചെയ്തു തയ്യാറാക്കിയ ലേഖനം അസ്സലായി.പച്ചക്കുതിരയില്‍ ഒരു മറുപടി ലേഖനം പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്നു നോക്കുക. പിന്നെ ഫൌസിയയെപ്പോലെ മഞ്ഞക്കണ്ണട വെച്ചു നോക്കുന്നവര്‍ക്കെല്ലാം അങ്ങിനെയേ തോന്നൂ. സുബൈദ ലേഖനത്തില്‍ ഡാഷിട്ട ഭാഗം ഞാന്‍ “തീട്ടം” എന്ന വാക്കു കൊണ്ടു പൂരിപ്പിക്കട്ടെ!.പിന്നൊരു സംശയം,ഈ യുക്തിവാദികള്‍ക്ക് യുക്തമായ മറ്റെന്തെങ്കിലും പേരു മാറ്റിക്കൂടെ?,മുസ്ലിം നാമം തന്നെ വേണോ?

Unknown said...

കുറച്ചു അതിശയോക്തി കലര്‍ന്നൊ .....?

അബ്ദുൽ കെബീർ said...

ആദ്യഭാഗം ഒന്നു കൂടി നന്നാക്കിയാൽ നന്നായിരിക്കും.. പച്ചക്കുതിരക്കു അയച്ചു കൊടുക്കണം എന്നൊന്നുമില്ല. ഇവരെപ്പോലുള്ളവർ അതൊന്നും കാര്യമാക്കണമെന്നുമില്ല.ഫൌസിയയുടെ ബുദ്ദിപരമായ സത്യസന്ധതയില്ലായ്മയെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.അഭിനന്ദനങ്ങൾ.സജീം തട്ടത്തുമലയോടു ഒരു പരിധിവരെ യോജിക്കുന്നു.വിശേഷിച്ചു ഇസ്ലാം. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തേക്കാൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിനാണു പ്രാമുഖ്യം നൽകുന്നതെന്നു ഇസ്ലാമിനെ പഠിച്ചവർക്ക് അറിയാം.മത വാദങ്ങളല്ല വേണ്ടത് മത ബോധമാണു.

പള്ളിക്കുളം.. said...

ഫൌസിയയുടെ വാദങ്ങൾ അത്യന്തം ബാലിശമായിപ്പോയി. ജബ്ബാറിനൊപ്പം കഴിഞ്ഞിട്ടും ഇത്രയൊക്കെ പറയാനേ അവർക്ക് ആയുള്ളൂ എന്ന് അത്ഭുതപ്പെടുകയാണ്. പെൺകുട്ടിയാണ് ജനിക്കുന്നതെന്ന ‘സദ്‌വാർത്ത’ അറിയുമ്പോൾ ഗർഭപാത്രത്തിൽ തന്നെ ഒരു കുഴികുഴിച്ച് അവളെ പുറം ലോകം കാണാൻ പോലും അനുവദിക്കാതെ കുഴിച്ചുമൂടുന്ന ഒരു കാലഘട്ടത്തിലാണ് ഫൌസിയ ഇന്ന് ജീവിച്ചിരിക്കുന്നത്. അവിടെ ഖുർ‌ആനിന്റെ അതിശക്തമായ താക്കീത് ഒരു വിപ്ലവാഹ്വാനം ആയിരുന്നുവെന്ന് ഫൌസിയക്ക് മനസ്സിലാകില്ല. കാരണം യുക്തിവാദിയായ ഭർത്താവ് അവരെ ബൌദ്ധികമായിപ്പോലും അധീനതയിൽ വെച്ചുകൊണ്ടിരിക്കുകയാണ്.

M.T Manaf said...

ഇസ്ലാമിനെ അറിയേണ്ട സ്രോതസ്സുകളില്‍ നിന്ന് തെല്ലും അറിയാതെ വികല ധാരണകളെ ആസ്പദിച്ചാണ് അഭിമുഖം പുരോഗമിച്ചിട്ടുള്ളത്. മാധ്യമങ്ങളും വിമര്‍ശകരും വിളമ്പുന്ന അതിശയോക്തികളില്‍ നിന്നു മാറി മലപ്പുറം ജില്ലയിലെ മാന്യമായ നാല് മുസ്ലിം കുടുംബങ്ങളെ പഠിക്കാന്‍ പോലും തയ്യാറാവാത്ത ശിരോമണികളുടെ പഴകിപ്പുളിച്ച ചര്‍വ്വിത ചര്‍വ്വണം കാണുമ്പോള്‍ ഓക്കാനം വരുന്നു.

മതത്തിന്റെ ഒരു രീതിയും സ്വീകരിക്കുകയോ സ്വന്തം കുടുംബത്തിനു അത് പരിചയപ്പെടുത്തുകയോ ചെയ്യാത്ത യുക്തിവാദി നേതാക്കളായ ജബ്ബാര്‍ ഫൌസിയ മാരെ "മുസ്ലിം കുടുംബം" എന്ന ഓമനപ്പേര് നല്‍കിയത് പച്ചക്കുതിരയുടെ വിവരക്കേടോ അതോ ബോധപൂര്‍വമുള്ള DC തന്ത്രമോ?

ബെഞ്ചാലി said...

മതത്തെ അതിന്റെ പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കാതെ വികല ബുദ്ധിയുമായി പോള്ളത്തരങ്ങൾ പറയുന്നു എന്നതിനപ്പുറം ഒന്നുമില്ല, മതത്തെ തിരസ്കരിച്ചവർ മറ്റു പേരുകൾ സ്വീകരിക്കട്ടെ, മാത്രമല്ല, എന്തടിസ്ഥാനത്തിലാണ് ഈ മതനിഷേധികളെ കുറിച്ച് ‘മുസ്ലിം കുടുംബം’ എന്ന് പച്ചകുതിര എഴുതിവിടുന്നത്???!

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

ഏത് യുക്തിവാദിക്കും ഒരു മതത്തിന്റെ ലേബലിൽ അറിയപ്പെടാനാണ് ആഗ്രഹമെന്ന് തോന്നുന്നു. ഇല്ലെങ്കിൽ പിന്നെ ഇവർ ജബ്ബാറെന്നും ജോസഫെന്നും രാമചന്ദ്രനെന്നുമൊക്കെയുള്ള പേരുമാറ്റി സ്വന്തമായി ഒരു പേരും ബാനറും സ്റ്റാമ്പുമുള്ള പ്രസ്ഥാനങ്ങളാവാത്തതെന്തേ? പച്ചക്കുതിരയുടെ മുസ്ലിംകുടുംബം എന്ന പ്രയോഗത്തിൽ ജബ്ബാറിന് നാണം തോന്നുന്നുണ്ടാവുമോ?

muhammed said...
This comment has been removed by the author.
ഫാഇസ് ഇളയോടന്‍ said...

ഫൌസിയക്ക് എന്തും പറയാനും പ്രവര്ത്തികാനും ഉള്ള അവകാശം ഈ ലോകത്ത് ഉണ്ട്..... മറു ലോകത്ത് ഇതിന്റെ അവസ്ത്ഥ അവളും സ്ര്ഷ്ട്ടവും ആയികൊള്ളും.... ഇസ്ലാമിന് ഒരുപാട് അതിര്‍ വരമ്പുകള്‍ ഉണ്ട് ... ഈ ലോകം അല്ല ഇസ്ലാമില്‍ പ്രാതന്യം ... എന്നന്നും മരിക്കാതെ ജീവിക്കുന്ന മറ്റൊരു ലോഗത്തിനു വേണ്ടി നന്മകള്‍ ചെയ്യാന്‍ വേണ്ടി മാത്രമാ ഈ ലോകം .....എനിക്ക് ഫൌസിയയോട് ഒന്നും പറയാന്‍ ഇല്ല..... പക്ഷെ പച്ചകുതിരയോടു പറയാന്‍ ഉണ്ട് എന്തടിസ്ഥാനത്തിലാണ് ഈ മതനിഷേധികളെ കുറിച്ച് ‘മുസ്ലിം കുടുംബം’ എന്ന് പച്ചകുതിര എഴുതിവിടുന്നത്???!

സുബൈദ said...

@khaadu , ചീരാമുളക്, മഹറൂഫ് പാട്ടില്ലത്ത്, Mohamedkutty മുഹമ്മദുകുട്ടി, അബ്ദുല്‍ കെബീര്‍

നന്ദി.
നിങ്ങളുടെ എല്ലാം നിര്‍ദ്ദേശം ലേഖനം പച്ചക്കുതിരക്ക് അയച്ചു കൊടുക്കണമെന്നാണല്ലോ, ഈ ഒരു ലേഖനത്തോടെ അവസാനിക്കുന്നില്ല വിഷയം. ഈ ആദ്യലേഖനം അല്‍പം ദീര്‍ഗിച്ചിരിക്കുന്നു. തുടര്‍ന്ന് ഒന്നോ രണ്ടോ കുറിപ്പുകള്‍ കൂടി ചേര്‍ന്നാലേ വിഷയം അവസാനിക്കൂ. ഈ കുറിപ്പില്‍ ശ്രീമതി ഫൌസിയ അവതരിപ്പിച്ച പുതിയ കണ്ടെത്തല്‍ വിലയിരുത്താനാണ് ശ്രമിച്ചത്.
ഈ കുറിപ്പിന്റെ അവസാനത്തില്‍ സൂചിപ്പിച്ചപോലെ അവരുടെ ഒരുപാടു ജല്‍പനങ്ങള്‍ ബാക്കിയിരിക്കുന്നു. അവകൂടി പരിഗണിച്ച ശേഷം നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പോലെ പച്ചക്കുതിരക്കും അയച്ചു കൊടുക്കാം.
പക്ഷെ നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ വിവാദങ്ങളിലൂടെ പോപുലാരിറ്റി കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കേണ്ടതുണ്ടോ. മാത്രമല്ല ശ്രീ ജബ്ബാറിനെ അച്ചടിലോകത്തു തീരെ അറിയില്ല, അദ്ദേഹത്തെ അറിയുക ബൂലോകത്താണ്. അത് കൊണ്ടുതന്നെ ശ്രീ ജബ്ബാറുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടും, എനിക്കറിയുന്ന, എന്നെ അറിയുന്ന എന്റെ സഹോദരങ്ങള്‍ ബൂലോകത്താണെന്നത് കൊണ്ടും ബൂലോകത്ത് ചര്‍ച്ച ചെയ്യുന്നതിനല്ലേ മുന്ഗണന നല്‍കേണ്ടത്. ഒന്ന് കൂടി നാം കഷ്ടപ്പെട്ട് കുറിപ്പ് തയ്യാറാക്കി അവര്‍ക്കയച്ചാല്‍ അവര്‍ പ്രസിദ്ധീകരിക്കും എന്നതിനെന്തുറപ്പ്. മലയാളത്തിലെ മറ്റു പ്രശസ്ത പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുത്താലും ഒരു പക്ഷെ പ്രസിദ്ധീകരിചെന്നു വരാം. അതിനെല്ലാം മുമ്പ് എന്റെ സഹോദരങ്ങളുമായും സുഹൃത്തു ക്കളുമായും ഇത് പങ്കുവെക്കട്ടെ. ശേഷം പച്ചക്കുതിരക്കും അയച്ചു കൊടുക്കാം. ഇന്ഷാഅല്ലാഹ്

സുബൈദ said...

@ നാസര്‍
നാസ്തിക ഭൌതിക യുതിവാദികളായാലും, മറ്റേതൊരു വിമര്‍ശകരായാലും അടിസ്ഥാനപരമായി ഒന്നും വിമര്‍ശിക്കുന്നില്ല. പകരം ഉപരിപ്ലപരമായി മാത്രം കാര്യങ്ങളെ സമീപിക്കുകയാണ് ചെയ്യുന്നത്.
പക്ഷെ കുറെ തെറ്റുദ്ധരിപ്പിക്കലുകള്‍ക്ക് അവരെ കൊണ്ടാകുന്നുണ്ട്. ഏതായാലും ഇസ്ലാം വിമര്‍ശനങ്ങള്‍ കണ്ടു വെപ്രാളപ്പെടേണ്ട കാര്യമൊന്നുമില്ല.
അള്ളാഹു ഇറക്കിയ ഈ സന്ദേശം അവന്‍ തന്നെ സംരക്ഷിക്കുകയും ചെയ്യും. നാം പ്രവര്‍ത്തിച്ചാല്‍, താങ്കള്‍ സൂചിപ്പിച്ച പോലെ നമുക്കതിന്റെ പ്രതിഫലം ലഭിക്കും. അതിനുവണ്ടിയുള്ള പരിശ്രമമാണിത്. അള്ളാഹു പ്രതിഫലം നല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ

സുബൈദ said...

@Mohamedkutty മുഹമ്മദുകുട്ടി
സഹോദരാ അല്പമൊക്കെ മറ്റുള്ളവരുടെ പോസ്റ്റുകളും വായിക്കാറുണ്ട്. അത് കൊണ്ടാണല്ലോ നാണം മറക്കാന്‍ നാനിക്കുന്നവര്‍ എന്ന മൂന്ന് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്റെ ആദ്യ അഞ്ചു പോസ്റ്റുകള്‍ ശ്രീമാന്‍ ജബ്ബാറിന്റെ പോസ്റ്റില്‍ നടന്ന ചര്‍ച്ചയുടെ ബാക്കി പത്രവുമാണ്. (ശ്രീമാന്‍ ജബ്ബാറിനെയും, ശ്രീമാന്‍ യുക്തിയീയു നന്ദിയോടെ സ്മരിക്കുന്നു. എന്നെ ബ്ലോഗറാക്കിയതില്‍) സഹോദരന്‍ അബ്സാറിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു ആ പോസ്റ്റുകള്‍. എല്ലായിടത്തും കമന്റ് ചെയ്യാറില്ല. മാത്രമല്ല മനസ്സിലാകും എന്ന് തോന്നുന്ന ലളിതമായ പോസ്റ്റുകള്‍ ആണ് കൂടുതല്‍ വായിക്കാറ്.

ഇവിടെ വന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ഏറെ നന്ദി.

പൂരിപ്പിക്കാന്‍ ബാക്കിവച്ച ഭാഗം ഓരോരുത്തരുടെയും ഭാവനക്കനുസരിച്ച് പൂരിപ്പിക്കട്ടെ.

സുബൈദ said...

സുബൈർ ബിൻ ഇബ്രാഹിം

അത്ശയോക്തി കലര്‍ത്തിയിട്ടില്ല. അഥവാ അങ്ങനെ തോന്നിയെങ്കില്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ?

സുബൈദ said...
This comment has been removed by the author.
Sameer Thikkodi said...

ഈ ലിങ്കിനു നന്ദി...

ഈ വിഷയം ഈയിടെ FBയിൽ ചർച്ച ചെയ്യെപ്പെട്ടതായി ഓർക്കുന്നു... ഞാനും കമന്റ് ചെയ്തിരുന്നു...

ഇതിനൊരു ഖണ്ഡനമോ മറുപടിയോ നൽകേണ്ട ആവശ്യമുണ്ട് എന്ന് തോന്നിയിരുന്നില്ല.. എങ്കിലും താങ്കൾ ചെയ്ത ഈ പ്രവർത്തി അനുമോദിക്കാതെ വയ്യ... ബാക്കിയും എഴുതി പോസ്റ്റ് ചെയ്യുക..

അല്ലാഹു അനുഗ്രഹിക്കട്ടെ...

Absar Mohamed said...

KYS മുന്‍ സംസ്ഥാന സെക്രട്ടറിയും, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ത്തമാന കാല മലപ്പുറം ജില്ല പ്രസിഡന്റും ഭാര്യയും ഭര്‍ത്താവുമായ സന്താനങ്ങളെ ഒരു മത രീതിയും പരിചയപ്പെടുത്താതെ വളര്‍ത്തിയ6 ഇ എ ജബ്ബാര്‍ ഫൌസിയ കുടുംബത്തിനു "മുസ്ലിം കുടുംബം" എന്ന ഓമനപ്പേര് നല്‍കിയത് വിവരക്കേടോ അതോ ബോധ പൂര്‍വമോ?.


മുസ്ലിം പേര് ഇട്ടാല്‍ മുസ്ലിം കുടുംബം ആകും എന്ന് തെറ്റി ധരിച്ചത്‌ വിവരക്കേട് തന്നെയാണ്.
ഒരുപക്ഷേ മതവിശ്വാസികളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒരു അതിബുദ്ധി ആയി അവതരിപ്പിച്ചതാകാനും മതി.
മുസ്ലിം ആയാലും, യുക്തിവാദി ആയാലും പച്ചക്കുതിരക്ക് വേണ്ടത്‌ വായനക്കാര്‍ ആണല്ലോ...

@@@@@

പള്ളിക്കുളം പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
യുക്തിവാദികള്‍ ഇല്ലെങ്കിലും, യുക്തിവാദം ഇല്ലെങ്കിലും മതത്തിന് നിലനില്‍പ്പ് ഉണ്ട്.
എന്നാല്‍ മതത്തെ കുറ്റം പറയാതെ നിലനില്‍ക്കുന്ന യുക്തി വാദികള്‍ ഉണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

മത വിശ്വാസികള്‍ ദൈവത്തെ ആരാധിച്ചു, ദൈവം പറയുന്നത് അനുസരിക്കുമ്പോള്‍ യുക്തിവാദികള്‍ ജബ്ബാറിനെ പോലുള്ളവരെ അറിഞ്ഞോ അറിയാതെയോ ദൈവമാക്കി കണക്കാക്കുന്നു.മത വിശ്വാസികള്‍ ദൈവീക വചനം ശ്രവിക്കുന്നത് പോലെയാണ് യുക്തി വാദികള്‍ ജബാറിയന്‍ വാക്കുകള്‍ കേള്‍ക്കുന്നത്.


നല്ല പോസ്റ്റ്‌ ...
ആശംസകള്‍....

സുബൈദ said...

@പള്ളിക്കുളം..
"ജബ്ബാറിനൊപ്പം കഴിഞ്ഞിട്ടും ഇത്രയൊക്കെ പറയാനേ അവർക്ക് ആയുള്ളൂ എന്ന് അത്ഭുതപ്പെടുകയാണ്."
ഇതിലെന്തിനു അത്ഭുതപ്പെടണം. അവര്‍ അവരുടെ ജീവിതം ചിലവഴിച്ചത് ശ്രീ ഇ എ ജബ്ബരോന്നെചെന്നത് തന്നെ അവരെ ബൌദ്ധികമായി പിന്നോട്ട നയിക്കാന്‍ കാരണം. അടുത്ത പോസ്റ്റില്‍ ശ്രീമതി ഫൌസിയയുടെ ബൌദ്ധിക നിലവാരം പരിജയപ്പെടാം.

"ഏത് യുക്തിവാദിക്കും ഒരു മതത്തിന്റെ ലേബലിൽ അറിയപ്പെടാനാണ് ആഗ്രഹമെന്ന് തോന്നുന്നു."
അത് സത്യമാണ് ആ കാര്യം മുമ്പ് ചെറുതായി സൂചിപ്പിച്ചത് ഇവിടെ ഉണ്ട്.

സുബൈദ said...

Delete

@എം ടി മനാഫ്
Blogger ബെഞ്ചാലി

"മാധ്യമങ്ങളും വിമര്‍ശകരും വിളമ്പുന്ന അതിശയോക്തികളില്‍ നിന്നു മാറി മലപ്പുറം ജില്ലയിലെ മാന്യമായ നാല് മുസ്ലിം കുടുംബങ്ങളെ പഠിക്കാന്‍ പോലും തയ്യാറാവാത്ത....................................."

"മതത്തെ അതിന്റെ പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കാതെ വികല ബുദ്ധിയുമായി പോള്ളത്തരങ്ങൾ പറയുന്നു എന്നതിനപ്പുറം ഒന്നുമില്ല,"

ക്ഷീരമുള്ളോരകിട്ടിലും ചോര തന്നെ കൊതുകിനു............................

പല സുഹൃത്തുക്കളും യുക്തിവാദികള്‍ മുസ്ലിം നാമത്തില്‍ അറിയപ്പെടുന്നതിനെ കുറിച്ച് സംസാരിച്ചു. അത്തരം മതപരമായ അടയാളങ്ങള്‍ അവര്‍ക്ക് മാര്‍ക്കറ്റ്‌ വാല്യു ഉയര്‍ത്തുന്നു എന്നത് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് തന്റെ പേരിന്റെ കൂടെ മൌലവി എന്ന വാല്‍ കൂടി വച്ചിരിക്കുന്നത് വെറുതെയല്ല. മാര്‍കറ്റ്‌ മനസ്സിലാക്കി തന്നെയാണ്.

നാസ്തിക ഭൌതിക യുക്തിവാദികള്‍ മതത്തിന്റെ അരികുപറ്റിവേണം ജീവിക്കേണ്ടത് എന്ന് നിര്‍ദ്ദേശിക്കുന്ന മഹാ ബുദ്ധി ജീവികള്‍ ജീവിക്കുന്നു കേരളത്തില്‍ എന്നത് എത്ര ദയനീയമല്ല.

മുന്‍ കമന്റിലെ ലിങ്കിലൂടെ ഈ കാര്യം ചര്‍ച്ച ചെയ്തതറിയാം

സുബൈദ said...

@ അബ്ദുല്‍ കബീര്‍
നിര്‍ദ്ദേശത്തിനു നന്ദി
താങ്കളുടെ ബ്ലോഗില്‍ ഒരു കമറ് ചെയ്തിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ

ഷനീബ് മൂഴിക്കല്‍ said...

പച്ചക്കുതിര വായിച്ചപ്പോള്‍ തന്നെ ഇതിനു ഒരു മറുപടി അത്യാവശ്യമാണ് എന്ന് തോന്നോയിരുന്നു ... സുബൈദ അത് ഭംഗിയായി ചെയ്തിട്ടുണ്ട് .. ആശംസകള്‍ ...!!
www.shaneebm.blogspot.com

സുബൈദ said...

@അബ്സാര്‍
"മത വിശ്വാസികള്‍ ദൈവത്തെ ആരാധിച്ചു, ദൈവം പറയുന്നത് അനുസരിക്കുമ്പോള്‍ യുക്തിവാദികള്‍ ജബ്ബാറിനെ പോലുള്ളവരെ അറിഞ്ഞോ അറിയാതെയോ ദൈവമാക്കി കണക്കാക്കുന്നു.മത വിശ്വാസികള്‍ ദൈവീക വചനം ശ്രവിക്കുന്നത് പോലെയാണ് യുക്തി വാദികള്‍ ജബാറിയന്‍ വാക്കുകള്‍ കേള്‍ക്കുന്നത്."

താങ്കളുടെ ഈ വരികള്‍ക്കടിയില്‍ എന്റെ ഒരുപാട് കയ്യൊപ്പ്.
വീരാരാധനയുടെ ഏറ്റവും വലിയ വക്താക്കളാണ് നാസ്തിക ഭൌതിക കമ്യുണിസ്റ്റു യുക്തിവാദികള്‍ എന്നത് ഏറെ ചിന്തനീയം തന്നെ.

സുബൈദ said...

@ ഷമീര്‍ തിക്കൊടി ശനീബ് മൂഴിക്കല്‍
നന്ദി

..naj said...

സുബൈദ,

ഇത്തരം ക്രാപ്പുകളെ അവഗനിക്കുകയല്ലേ നല്ലത്. പബ്ലിസിറ്റി കൊടുക്കണോ !!
ജബ്ബാറും ഫൌസിയായും ആരായിട്ടു ജീവിച്ചാല്‍ എന്താ... മുസ്ലിം പേരിട്ടാല്‍ മുസ്ലിം ആകുമെന്ന വികല ധാരണയില്‍ ആണ് ഇതൊക്കെ വിളമ്പുന്നത്. ഇതിനെ പച്ചകുതിര എന്നല്ല പറയേണ്ടത് !ഒണക്ക കുതിര ! ഇതിന്റെയൊക്കെ പണി മറ്റുള്ളവരുടെ മൂക്കത്ത് ചൊറിയുക എന്നതാണ്.

പിന്നെ കവര്‍ പേജ്-ഫൌസിയയുടെ മഹദ് വചനം ! വൈദ്യ ശാസ്ത്രത്തിനു വിട്ടുകൊടുക്കാം ശരീരം എന്ന് പറയുമ്പോള്‍, വേണ്ട "വൈദ്യുതിയില്‍ കരിച്ചാല്‍ മതി" എന്ന് പറയുന്ന മകള്‍ ! കൊള്ളാം !! യുക്തിവാദി ആകാമെന്ന് വിചാരിച്ചാല്‍ അതിനും സമ്മതിക്കില്ല ഇത് പോലുള്ള വചനങ്ങള്‍ !!

muhammed said...
This comment has been removed by the author.
സുബൈദ said...

@ സജീം തട്ടതുമല
താങ്കളുടെ കമന്റില്‍ യോചിക്കുകയും വിയോചിക്കുകയും ചെയ്യുന്ന മേഖലകളുണ്ട്. ഏതായാലും ഇവിടെ ദീര്‍ഘമായ ചര്‍ച്ച ഉദ്ദേശിക്കുന്നില്ല. അതിനു രണ്ടു കാരണങ്ങളുണ്ട്.
ഒന്ന് ഈ വിഷയം തന്നെ പറഞ്ഞു തീര്‍ക്കേണ്ടതുണ്ട്.
രണ്ട് താങ്കള്‍ പ്രതിപതിച്ച കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചയില്‍ വരുന്നുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചാണല്ലോ ആദ്യം തന്നെ താങ്കള്‍ സംസാരിച്ചത്.
"സ്വാതന്ത്ര്യ നിരാസം മതങ്ങളെ പോലെ (ഇസ്ലം മാത്രമല്ല) മറ്റാരും നടത്തുന്നില്ലാ എന്ന് ഇപ്പോഴും അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു."
ഇവിടെ സ്വാതന്ത്ര്യം എന്നതിന് താങ്കള്‍ നല്‍കുന്ന നിര്‍വവജനം കൂടി വിശദീകരിച്ചാലെ കാര്യം വ്യക്തമാകൂ.
ഏതായാലും മുമ്പ് പെണ്ണിന് നാണം മറക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്ത ആധുനിക സ്വാതന്ത്ര്യ സങ്കല്‍പം ചര്‍ച്ച ചെയ്തിരുന്നത് താങ്കളുടെ പരിഗണനക്ക് സമര്‍പിക്കുന്നു
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)


നാണം മറക്കാന്‍ നാണിക്കുന്നവര്‍.(രണ്ടാം ഭാഗം)


നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
മൂന്ന്

അവയവ ദാനം രക്ത ദാനം ശരീര ദാനം തുടങ്ങിയവയെ കുറിച്ച് സൂചിപ്പിച്ചു അത് അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവിടേക്ക് നീട്ടുന്നു.

സഹോദരന്‍ സജീം മനുഷ്യനാകാനുള്ള ആഹ്വാനം നല്കുന്നതിനിടായി വരികള്‍ക്കിടയില്‍ സൂചിപ്പിച്ച ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ.
"അവിശ്വാസികൾക്കോ വിശ്വാസികളെ നേർവഴിക്ക് നയിച്ച് യുക്തിവാദികളാക്കാൻ വാശി"
ഈ വരികള്‍ നല്‍കുന്ന സൂചന അവിശ്വാസം നേര്‍വഴി ആണെന്നല്ലേ. മോഷണം പോലും തെറ്റല്ല എന്ന് പ്രചരിപ്പിക്കുന്ന യുക്തിവാദം നേര്‍വഴിയോ?

സുബൈദ said...

@നാജ്
നന്ദി

BorN said...

What an Idea....!!!

Muslim - Hindu - Cristya ---- Yukthi vadikal ... !!!!

Which is their identity...

Admin said...

സൂബൈദാ..
താങ്കളുടെ ബ്ലോഗില്‍ വന്നത് നന്നായെന്ന് തോന്നുന്നു. കുറെക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റിയല്ലോ. പച്ചക്കുതിരയെ നമുക്കു ഞെക്കിക്കൊല്ലാം. പക്ഷെ അവര്‍ പറയുന്നതിലും ചില യാഥാര്‍ത്ഥ്യങ്ങളില്ലേ? സാരമില്ല. ഒരു വിവാദത്തിന് ഞാനില്ല. സുബൈദ കാണിച്ച പ്രതിപക്ഷ ബഹുമാനം പ്രശംസയര്‍ഹിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ മനസ്സിലെ ജീര്‍ണ്ണിച്ചതും അഴുകിയതുമായ മതവിശ്വാസങ്ങള്‍ കഴുകിക്കളഞ്ഞ് വ്യക്തിശുചിത്വം പാലിക്കേണ്ടത് പുരോഗമന ചിന്തയുള്ള ഏതു മനുഷ്യ സമൂഹത്തിന്റേയും ആത്യന്തിക ആവശ്യമാണ്. ഫൌസിയ ടീച്ചര്‍ പച്ചക്കുതിരയിലൂടെ അത്തരമൊരു പ്രവര്‍ത്തിയെ തന്റെ ആദര്‍ശനിഷ്ഠ ജീവിതത്തിലൂടെ ചെയ്യുന്നുള്ളു.
ലോകത്തില്‍ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസി സമൂഹത്തെ പ്രാകൃതമനുഷ്യരായി നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ സേവനം നല്‍കുന്നുണ്ട്. ഇവറ്റകളുടെ വിവരമില്ലായ്മയും ദുരഭിമാനവും ദുശാഠ്യങ്ങളും അഴുകി പൊട്ടിയൊലിക്കുന്ന മതവികാരവും ലോകസമൂഹത്തിന് അറപ്പും വേറുപ്പും ശല്യവുമാകുന്നതിനുപുറമെ ജീവനുഭീഷണിയുമായിത്തീര്‍ന്നിരിക്കയാണ്. അഫ്ഗാനിസ്ഥാനും, ഇറാക്കും രക്തസാക്ഷികളായിക്കഴിഞ്ഞു. പാക്കിസ്താനും, ഇറാനും,ഹൈന്ദവ വര്‍ഗ്ഗീയതയുടെ വിത്തുവിതച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയും ഈ ദുരഭിമാന പാതയിലൂടെത്തന്നെയാണു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ഹിന്ദുക്കള്‍ക്കും, മുസ്ലീങ്ങള്‍ക്കും അവരുടെ പിന്നോക്കാവസ്ഥക്ക് കാരണമായിരിക്കുന്നത് അവരുടെ മതവും പുരോഹിതരുമാണെന്ന സത്യം അവരിലെ അഭ്യസ്തവിദ്യര്‍ മനസ്സിലാക്കുകയും, തങ്ങളുടെ മത സമൂഹത്തെ നവീകരിക്കാനായി റുഷ്ദിമാരും, തസ്ലീമമാരും, ജാബ്ബാര്‍ ഫൌസിയമാരും സ്വജീവന്‍ അപകടപ്പെടുത്തിപ്പോലും മുന്നോട്ടു വരുന്നത്. അവരെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യേണ്ടതിനു പകരം അവര്‍ നല്‍കുന്ന അറിവിനെതിരെ പുറം തിരിഞ്ഞിരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന സുബൈദമാര്‍ പൌരോഹിത്യ അജണ്ട കൈക്കൊള്ളുന്നു എന്നത് സഹതാപകരമാണ്.

സുബൈദയുടെ നിരീക്ഷണങ്ങളും ഇളകാത്ത മതവിശ്വാസവും രസകരമായ കാഴ്ച്ചയാണ്. പാലം കുലുങ്ങ്യാലും കുലുങ്ങാത്ത കേളന്മാരാണ് വിശ്വാസി സമൂഹമെന്ന ധാരണ ശക്തിപ്പെടുത്തുന്ന ഈ “ഇസ്ലാമികസ്ത്രീപക്ഷ” ചിന്തക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങളര്‍പ്പിച്ചുകൊള്ളുന്നു.

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ മനസ്സിലെ ജീര്‍ണ്ണിച്ചതും അഴുകിയതുമായ മതവിശ്വാസങ്ങള്‍ കഴുകിക്കളഞ്ഞ് വ്യക്തിശുചിത്വം പാലിക്കേണ്ടത് പുരോഗമന ചിന്തയുള്ള ഏതു മനുഷ്യ സമൂഹത്തിന്റേയും ആത്യന്തിക ആവശ്യമാണ്. ഫൌസിയ ടീച്ചര്‍ പച്ചക്കുതിരയിലൂടെ അത്തരമൊരു പ്രവര്‍ത്തിയെ തന്റെ ആദര്‍ശനിഷ്ഠ ജീവിതത്തിലൂടെ ചെയ്യുന്നുള്ളു.
ലോകത്തില്‍ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസി സമൂഹത്തെ പ്രാകൃതമനുഷ്യരായി നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ സേവനം നല്‍കുന്നുണ്ട്. ഇവറ്റകളുടെ വിവരമില്ലായ്മയും ദുരഭിമാനവും ദുശാഠ്യങ്ങളും അഴുകി പൊട്ടിയൊലിക്കുന്ന മതവികാരവും ലോകസമൂഹത്തിന് അറപ്പും വേറുപ്പും ശല്യവുമാകുന്നതിനുപുറമെ ജീവനുഭീഷണിയുമായിത്തീര്‍ന്നിരിക്കയാണ്. അഫ്ഗാനിസ്ഥാനും, ഇറാക്കും രക്തസാക്ഷികളായിക്കഴിഞ്ഞു. പാക്കിസ്താനും, ഇറാനും,ഹൈന്ദവ വര്‍ഗ്ഗീയതയുടെ വിത്തുവിതച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയും ഈ ദുരഭിമാന പാതയിലൂടെത്തന്നെയാണു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ഹിന്ദുക്കള്‍ക്കും, മുസ്ലീങ്ങള്‍ക്കും അവരുടെ പിന്നോക്കാവസ്ഥക്ക് കാരണമായിരിക്കുന്നത് അവരുടെ മതവും പുരോഹിതരുമാണെന്ന സത്യം അവരിലെ അഭ്യസ്തവിദ്യര്‍ മനസ്സിലാക്കുകയും, തങ്ങളുടെ മത സമൂഹത്തെ നവീകരിക്കാനായി റുഷ്ദിമാരും, തസ്ലീമമാരും, ജാബ്ബാര്‍ ഫൌസിയമാരും സ്വജീവന്‍ അപകടപ്പെടുത്തിപ്പോലും മുന്നോട്ടു വരുന്നത്. അവരെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യേണ്ടതിനു പകരം അവര്‍ നല്‍കുന്ന അറിവിനെതിരെ പുറം തിരിഞ്ഞിരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന സുബൈദമാര്‍ പൌരോഹിത്യ അജണ്ട കൈക്കൊള്ളുന്നു എന്നത് സഹതാപകരമാണ്.

സുബൈദയുടെ നിരീക്ഷണങ്ങളും ഇളകാത്ത മതവിശ്വാസവും രസകരമായ കാഴ്ച്ചയാണ്. പാലം കുലുങ്ങ്യാലും കുലുങ്ങാത്ത കേളന്മാരാണ് വിശ്വാസി സമൂഹമെന്ന ധാരണ ശക്തിപ്പെടുത്തുന്ന ഈ “ഇസ്ലാമികസ്ത്രീപക്ഷ” ചിന്തക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങളര്‍പ്പിച്ചുകൊള്ളുന്നു.

M. Ashraf said...

വിശകലനം കൊള്ളാം.
പക്ഷേ അവര്‍ ഈ മറുപടി അര്‍ഹിക്കുന്നില്ല. അവഗണിച്ചു തള്ളേണ്ട വിഭാഗം.

Anonymous said...

എന്നാല്‍ അനിയന്ത്രിതമായി കല്യാണങ്ങള്‍ നടത്തിയിരുന്ന ഒരു സമൂഹത്തില്‍ ഉപാധിയോടെ നാലില്‍ പരിമിതപ്പെടുത്തി നിയന്ത്രിക്കുകയാണ് ഇസ്‌ലാം ചെയ്തത്.

അദാണ്...മതം പലപ്പോഴും കൃരമായ തമാശയായിട്ടാണ് എനിക്ക് തോനിയിട്ടുള്ളത്....ആ 'ഒരു സമുഹത്തെയും' അതിന്റെ സംസ്കാരത്തെയും കടലെടുത്തിട്ടു നൂറ്റാണ്ടുകള്‍ പലത് കഴിഞ്ഞു എന്നത് സുബൈദ പോലും അമ്ഗികരിക്കുന്ന സത്യം!!! ഇതൊന്നും മനസ്സിലാക്കാതെ നിയമങ്ങള്‍ പടച്ചുവിട്ട സുബൈദയുടെ ദൈവം എത്ര ചെറുതായിരിക്കണം..കുറഞ്ഞത്, 6 വയസ്സുള്ള ബാലികയെ വേളി കഴിക്കുമ്പോള്‍, ഒന്‍പതാമത്തെ വയസ്സില്‍ അവളുമായി ലൈംഗിക ബന്ധത്തില്‍ എര്പെടുമ്പോള്‍, ലോകത്തോട് മൊത്തം തന്നെ മാതൃകയാക്കാന്‍ പറഞ്ഞ മുഹമ്മദിന് പറയാമായിരുന്നില്ലേ "ഇതാ ഈ സൌജന്യം എനിക്ക് മാത്രമുള്ളതാണ്..ശൈശവ വിവാഹം നിങ്ങള്‍ക്കും വരും തലമുറക്കും നാം വിലക്കിയിരിക്കുന്നു" എന്ന്...എങ്കില്‍ ഒരു ആയിഷയില്‍ മാത്രം ഒതുങ്ങുമായിരുനില്ലേ സുബൈദ ആ പൈശാചികത? എങ്കില്‍ ഞാനടക്കം ലക്ഷക്കണക്കിന് പേര്‍ ഇരകളാക്കപ്പെടില്ലായിരുന്നല്ലോ...എന്തെ സുബൈദയുടെ ദൈവം അത്രേം ചെരുതായിപ്പോയത്???

Subair said...

നന്നായി എഴുതിരിയിക്കുന്നു. നല്ല ലേഖനം.

Anonymous said...

എന്റെ കമന്റ് ഡിലിറ്റ്‌ ചെയ്തു അല്ലെ?സാരമില്ല ഡിലിറ്റ്‌ ചെയപ്പെടുന്നതിനു മുന്നേ ഒരു പ്രാവശ്യമെന്കിലും താങ്കള്‍ അത് വായിച്ചിരിക്കുമല്ലോ...അത്രേം മതി..:)

Anonymous said...

"ദയവായി എല്ലാവരും ആദ്യം ഒന്നു മനുഷ്യരാകൂ"
this sounds like leaning towards the Sreenarayanaguru saying: be a good human being, whatever may be your religion. He said it to Hindus, because he new hinduism is casteism, and hindu can becom a better human being by denouncing that religion. But muslims donot have to denounce their religion to become better human beings.
The present day followers of Sreenarayanaguru, sndp people- have becom hindu bigots like vellappalli natesan and achuthanandan; that shows the failure of Narayanaguru. world can progress into progress only by Islam, the religion of peace. right thinking christians and Hindus are converting to islam (on their own, unlike the Pope's methods of sop,coersion and threat).
This fact is less known to the public.
Kamala suraiyya and Boxer Muhammed Ali are the best examples for the new generation

vivek said...

പിന്നോക്കാവസ്ഥക്ക് കാരണമായിരിക്കുന്നത് അവരുടെ മതവും പുരോഹിതരുമാണെന്ന സത്യം അവരിലെ അഭ്യസ്തവിദ്യര്‍ മനസ്സിലാക്കുകയും, തങ്ങളുടെ മത സമൂഹത്തെ നവീകരിക്കാനായി റുഷ്ദിമാരും, തസ്ലീമമാരും, ജാബ്ബാര്‍ ഫൌസിയമാരും സ്വജീവന്‍ അപകടപ്പെടുത്തിപ്പോലും മുന്നോട്ടു വരുന്നത്. >>>>

'റുഷ്ദിമാരും, തസ്ലീമമാരും, ജാബ്ബാര്‍ ഫൌസിയമാരും' ഇവരെയെല്ലാം ഒന്നിച്ചു ചേര്‍ത്ത് "വിശ്വസിച്ചത്" നന്നായി എന്ന് ചിലര്‍ പറയും!പൌരോഹിത്യവും ഇസ്ലാമും ശരിക്ക് ചിത്രകാരന്‍ പഠിച്ച് എഴുതിയതാണന്നു പലരും "വിശ്വസിക്കില്ല"!!. ആധികാരികമായി ഇത് ചിത്രകാരന്‍ ഇവിടെ വരച്ചിട്ടില്ല. ചിത്രകാരന്‍ മുന്‍വിധിയില്ലാതെ ഇസ്ലാം പഠിക്കുമെന്ന് "വിശ്വസിക്കുന്നു".
ചിത്രകാരന്‍ ഇനിയും പഠിക്കാന്‍ സമയമുള്ളതിനാല്‍ "വൈദ്യ ശാസ്ത്രത്തിനു വിട്ടുകൊടുക്കാം ശരീരം , വേണ്ട "വൈദ്യുതിയില്‍ കരിച്ചാല്‍ മതി" എന്ന് നേരത്തെ പ്രഖ്യാപിക്കില്ലെന്നു വിശ്വസിക്കുന്നവര്‍ ഇവിടെ ധാരാളം ഉണ്ട്.....

ചിത്രകാരന്റെ ഇളകാനുള്ള "പലവിശ്വാസങ്ങള്‍ക്കും" കാതോര്‍ത്തുകൊണ്ട്, ഒരു ഉറച്ച "വിശ്വാസിയാകും" എന്ന പ്രതീക്ഷയില്‍.......

vivek said...
This comment has been removed by the author.
സുബൈദ said...

@നാജ്
നന്ദി

29 January 2012 9:12 PM

@BorN

What an Idea....!!!

Muslim - Hindu - Cristya ---- Yukthi vadikal ... !!!!

Which is their identity...

i dont have any idea

സുബൈദ said...

@ശ്രീജിത്ത് മൂത്തേടത്ത്

"പച്ചക്കുതിരയെ നമുക്കു ഞെക്കിക്കൊല്ലാം."

പച്ചക്കുതിര പോലെയുള്ള ഒരു മഹാ പ്രസ്ഥാനമെവിടെ. സ്ത്രീപക്ഷമെന്ന ബൂലോകത്തെ അതിസൂക്ഷ്മ കീടമെവിടെ

ഏറെ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന DCB യെയും അതിന്റെ ഉപോല്‍പന്നമായ പച്ചക്കുതിരയുടെ നേരെ ഒന്ന് നോക്കാന്‍ പോലും ശേഷിയില്ലാത്ത പരമ സാധുവാണ്‌ ഞാന്‍

"പക്ഷെ അവര്‍ പറയുന്നതിലും ചില യാഥാര്‍ത്ഥ്യങ്ങളില്ലേ?"

ആ യാഥാര്‍ത്യങ്ങളെന്തെന്നു പറഞ്ഞു തന്നാലെ അതുള്‍കൊള്ളാന്‍ സാധിക്കൂ അത് കൊണ്ട് സഹായിക്കുമല്ലോ?

പ്രതീക്ഷയോടെ

Anonymous said...

most people think about prophet when they hear "muhammed" .poor professor did not know this and lost life
when you hear the name like jabbar and fouziya many think they are muslim so nothing new about the cover story heading
please note the SI in the police hi tech cell who leaked the news to madhyamam is a muslim even though the name looks like a non muslim

സുബൈദ said...

@ചിത്രകാരന്‍

''ചിത്രകാരന്റെ അഭിവാദ്യങ്ങളര്‍പ്പിച്ചുകൊള്ളുന്നു.''

നന്ദിയോടെ സ്വീകരിക്കട്ടെ

''നമ്മുടെ മനസ്സിലെ ജീര്‍ണ്ണിച്ചതും അഴുകിയതുമായ മതവിശ്വാസങ്ങള്‍ കഴുകിക്കളഞ്ഞ് വ്യക്തിശുചിത്വം പാലിക്കേണ്ടത് പുരോഗമന ചിന്തയുള്ള ഏതു മനുഷ്യ സമൂഹത്തിന്റേയും ആത്യന്തിക ആവശ്യമാണ്.''

താങ്കളുടെ മനസിലെ അഴുകിയ 'മദ'വിശ്വാസങ്ങള്‍ കഴുകിക്കളയാനുള്ള തീരുമാനം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ഒരായിരം ആശംസകള്‍.

''ഫൌസിയ ടീച്ചര്‍ പച്ചക്കുതിരയിലൂടെ അത്തരമൊരു പ്രവര്‍ത്തിയെ തന്റെ ആദര്‍ശനിഷ്ഠ ജീവിതത്തിലൂടെ ചെയ്യുന്നുള്ളു.''

ആ ആദര്‍ഷനിഷ്ടയിലൂടെ അവര്‍ നേടിയ പുരോഗതി അടുത്ത പോസ്റ്റില്‍ ചര്‍ച്ചക്ക് വരുന്നുണ്ട്. ഈ പോസ്റ്റില്‍ ചെറിയ സൂചനയുമുണ്ട്.

''ലോകത്തില്‍ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസി സമൂഹത്തെ പ്രാകൃതമനുഷ്യരായി നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ സേവനം നല്‍കുന്നുണ്ട്. ഇവറ്റകളുടെ വിവരമില്ലായ്മയും ദുരഭിമാനവും ദുശാഠ്യങ്ങളും അഴുകി പൊട്ടിയൊലിക്കുന്ന മതവികാരവും ലോകസമൂഹത്തിന് അറപ്പും വേറുപ്പും ശല്യവുമാകുന്നതിനുപുറമെ ജീവനുഭീഷണിയുമായിത്തീര്‍ന്നിരിക്കയാണ്.''

വസ്തുതകള്‍ വിശദീകരിക്കാതെയുള്ള വെറും പുലമ്പലുകള്‍ തീര്‍ച്ചയായും അവഗണനയര്‍ഹിക്കുന്നു. എങ്കിലും താങ്കളുടെ, മത വിധ്വാശം കാരണം യുക്തിവാദാന്ധത ബാധിച്ച വര്‍ത്തമാന കാല വസ്തുതകള്‍ കാണാനുള്ള ശേഷി നഷ്ടപ്പെട്ടതിലുള്ള സഹതാപം കാരണം പരിഗണിച്ചതാണ്.
താങ്കള്‍ ഇന്നിന്റെ ഇന്നലയുടെ വര്‍ത്തമാനം അറിയാതെയാണ് ഈ പ്രസ്താവന നടത്തിയത്.
കോടിക്കണക്കിനു മനുഷ്യരെ കൊല്ലുന്ന ഇന്നും കൊന്നു കൊണ്ടിരിക്കുന്ന നാസ്തിക പ്രത്യയശാസ്ത്രം പൈശാചിക നൃത്തമാടുന്ന ലോകത്ത് തന്നെ താങ്കളുടെ വികല വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു എന്നതില്‍ താങ്കളോടുള്ള സഹതാപം അറിയിക്കട്ടെ..

''തങ്ങളുടെ മത സമൂഹത്തെ നവീകരിക്കാനായി റുഷ്ദിമാരും, തസ്ലീമമാരും, ജാബ്ബാര്‍ ഫൌസിയമാരും സ്വജീവന്‍ അപകടപ്പെടുത്തിപ്പോലും മുന്നോട്ടു വരുന്നത്. അവരെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യേണ്ടതിനു പകരം അവര്‍ നല്‍കുന്ന അറിവിനെതിരെ പുറം തിരിഞ്ഞിരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന സുബൈദമാര്‍ പൌരോഹിത്യ അജണ്ട കൈക്കൊള്ളുന്നു എന്നത് സഹതാപകരമാണ്.''

ചിത്രകാരാ താങ്കള്‍ പറയുന്നതില്‍ ആത്മാര്തതയുന്ടെങ്കില്‍ പറയൂ താങ്കള്‍ പേരെടുത്തു പറഞ്ഞു വിഗ്രഹ വല്‍കരിച്ച ഈ വ്യക്തികള്‍ മുസ്ലിംകളെ നവീകരിക്കാന്‍ പോട്ടെ സ്വയം നവീകരണത്തിനെങ്കിലും എന്തെങ്കിലും ചെയ്തതായി താങ്കള്‍ക്കു തെളിയിക്കാന്‍ സാധ്യമാണോ
ഇത് വെല്ലുവിളിയാണ്. ചങ്കുറപ്പോടെ കൂടിയുള്ള വെല്ലുവിളി നട്ടെല്ലുണ്ടെങ്കില്‍ സ്വീകരിക്കുക.

സുബൈദ said...

അനോണി

''അദാണ്...മതം പലപ്പോഴും കൃരമായ തമാശയായിട്ടാണ് എനിക്ക് തോനിയിട്ടുള്ളത്....ആ 'ഒരു സമുഹത്തെയും' അതിന്റെ സംസ്കാരത്തെയും കടലെടുത്തിട്ടു നൂറ്റാണ്ടുകള്‍ പലത് കഴിഞ്ഞു എന്നത് സുബൈദ പോലും അമ്ഗികരിക്കുന്ന സത്യം!!''

അപ്പൊ താങ്കള്‍ ഭൂമിയിലും ബൂലകത്തുമുള്ള യാതൊരു വിവരവുമാരിയാത്ത അന്യഗ്രഹ ജീവിയാണല്ലേ!!. കഷ്ടം.

''കുറഞ്ഞത്, 6 വയസ്സുള്ള ബാലികയെ വേളി കഴിക്കുമ്പോള്‍, ഒന്‍പതാമത്തെ വയസ്സില്‍ അവളുമായി ലൈംഗിക ബന്ധത്തില്‍ എര്പെടുമ്പോള്‍, ലോകത്തോട് മൊത്തം തന്നെ മാതൃകയാക്കാന്‍ പറഞ്ഞ മുഹമ്മദിന് പറയാമായിരുന്നില്ലേ "ഇതാ ഈ സൌജന്യം എനിക്ക് മാത്രമുള്ളതാണ്..ശൈശവ വിവാഹം നിങ്ങള്‍ക്കും വരും തലമുറക്കും നാം വിലക്കിയിരിക്കുന്നു" എന്ന്...എങ്കില്‍ ഒരു ആയിഷയില്‍ മാത്രം ഒതുങ്ങുമായിരുനില്ലേ സുബൈദ ആ പൈശാചികത? എങ്കില്‍ ഞാനടക്കം ലക്ഷക്കണക്കിന് പേര്‍ ഇരകളാക്കപ്പെടില്ലായിരുന്നല്ലോ...എന്തെ സുബൈദയുടെ ദൈവം അത്രേം ചെരുതായിപ്പോയത്???''

വിവരക്കേട് വിളമ്പല്ലേ അനോണി. താങ്കള്‍ പറയുന്നതി ആത്മാര്തതയുണ്ടെങ്കില്‍ കാര്യങ്ങള്‍ പടിചെഴുതുക തറ ജബ്ബാറിയന്‍ സാഹിത്യങ്ങള്‍ മാത്രം പഠിച്ചു വിളമ്പിയാല്‍ അത് ആനമണ്ടത്തരമേ ആകൂ.
അത് കൊണ്ട് ചരിത്രം പടിചെഴുതുക.

സുബൈദ said...

@അനോണി
''എന്റെ കമന്റ് ഡിലിറ്റ്‌ ചെയ്തു അല്ലെ?സാരമില്ല ഡിലിറ്റ്‌ ചെയപ്പെടുന്നതിനു മുന്നേ ഒരു പ്രാവശ്യമെന്കിലും താങ്കള്‍ അത് വായിച്ചിരിക്കുമല്ലോ...അത്രേം മതി..:)''

ഏത് കമന്റ്?

സുബൈദ said...

@വിവേക്
വിവേകമുള്ള പ്രതികരണം
ആശംസകള്‍ തുടര്‍ന്നും സാനിധ്യം പ്രതീക്ഷുക്കുന്നു.

സുബൈദ said...

@Anonymous
thankyou and cont...........

pls mention any nickname if you dont like address u
now two Anonymous

Anonymous said...

അപ്പൊ താങ്കള്‍ ഭൂമിയിലും ബൂലകത്തുമുള്ള യാതൊരു വിവരവുമാരിയാത്ത അന്യഗ്രഹ ജീവിയാണല്ലേ!!. കഷ്ടം.


ഇത് മനസ്സിലായില്ല...ഇതിനു ശേഷം പറഞ്ഞത്‌ മനസ്സിലായി...നമ്മടെ നാട്ടില്‍ അതിനെ ഉരുണ്ടു കളിക്കുകാന്നു പറയും :)

ഷാജി എല്ലൂരാന്‍ said...

chithrakaran:ചിത്രകാരന്‍ said... 1.ലോകത്തില്‍ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസി സമൂഹത്തെ പ്രാകൃതമനുഷ്യരായി നിലനിര്ത്തു ന്നതില്‍ നിസ്തുലമായ സേവനം നല്കുാന്നുണ്ട്. ......ഈ അവസരത്തിലാണ് ഹിന്ദുക്കള്ക്കും , മുസ്ലീങ്ങള്ക്കും അവരുടെ പിന്നോക്കാവസ്ഥക്ക് കാരണമായിരിക്കുന്നത് അവരുടെ മതവും പുരോഹിതരുമാണെന്ന സത്യം അവരിലെ അഭ്യസ്തവിദ്യര്‍ മനസ്സിലാക്കുകയും, തങ്ങളുടെ മത സമൂഹത്തെ നവീകരിക്കാനായി റുഷ്ദിമാരും, തസ്ലീമമാരും, ജാബ്ബാര്‍ ഫൌസിയമാരും സ്വജീവന്‍ അപകടപ്പെടുത്തിപ്പോലും മുന്നോട്ടു വരുന്നത്.

ഞാനൊരു മുസ്ലിം അഭ്യസ്തവിദ്യനാണ്. ഹിന്ദുക്കള്ക്കും , മുസ്ലീങ്ങള്ക്കും അവരുടെ പിന്നോക്കാവസ്ഥക്ക് കാരണം മതവും പുരോഹിതരുമാണെന്നു ഞാന്‍ ഒരിക്കലും കരുതുന്നില്ല. അറിവ് നേടുന്നതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം. ഹിന്ദുക്കള്ക്കും , മുസ്ലീങ്ങള്ക്കും അവരുടെ പിന്നോക്കാവസ്ഥക്ക് കാരണമായിരുന്നത് സാമ്പത്തിക അടിത്തറയില്ലായ്മ ആയിരുന്നു. അത് കൊണ്ട് അക്കാലത്ത് മിക്കവര്ക്കും സ്കൂള്‍,കോളേജ് വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു. വല്ല കൈതൊഴിലും ചെയ്തു കുടുംബം പോറ്റാന്‍ ആണവര് ശ്രമിച്ചത്‌.ഇപ്പോള്‍ സ്ഥിതി മാറി.ക്രിസ്ത്യാനികള്ക്കും സാമ്പത്തിക അടിത്തറയില്ലായ്മ ഉണ്ടായിരുന്നു.പക്ഷെ അവര്ക്ക്ര സഹായത്തിനു പള്ളിയും സഭയും ഉണ്ടായിരുന്നു. റുഷ്ദിമാരും, തസ്ലീമമാരും, ജാബ്ബാര്‍ ഫൌസിയമാരും തങ്ങളുടെ മത സമൂഹത്തെ നവീകരിക്കേണ്ടത് അങ്ങനെയാണ്. അല്ലാതെ മതത്തിനെതിരെ കൊഞ്ഞനം കുത്തികൊണ്ട അല്ല.


2.ഇവറ്റകളുടെ വിവരമില്ലായ്മയും ദുരഭിമാനവും ദുശാഠ്യങ്ങളും അഴുകി പൊട്ടിയൊലിക്കുന്ന മതവികാരവും ലോകസമൂഹത്തിന് അറപ്പും വേറുപ്പും ശല്യവുമാകുന്നതിനുപുറമെ ജീവനുഭീഷണിയുമായിത്തീര്ന്നി രിക്കയാണ്. അഫ്ഗാനിസ്ഥാനും, ഇറാക്കും രക്തസാക്ഷികളായിക്കഴിഞ്ഞു.

ഒരു ഒസാമയെയും സദ്ദാമിനെയും പിടിക്കാന്‍ ലോകത്തില്‍ ഏറ്റവും അത്യന്താധുനിക സാമഗ്രികള്‍ സ്വന്തമായുള്ള അമേരിക്കക്ക് ലക്ഷക്കണക്കിന് നിരപരാധികളെ കൊല്ലേണ്ടി വന്നു.അതിലൊന്നും ആര്‍ക്കും പരാതിയില്ല. ലോകസമൂഹത്തിന് അറപ്പും വെറുപ്പും ശല്യവും ഇപ്പോള്‍ അമേരിക്കയാണ്.

yukthivadi said...

എന്താ സുബൈദാ
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിടന്റ്റ് പികെ സൈനബയോ?
ലോക വിവരമൊന്നും അറിയാരില്ലേ
സൂറ മമ്പാടാ ജില്ലാ പഞ്ചായത്ത് പ്രസിടന്റ്റ്
ഇങ്ങനെ പൊട്ടത്തരം എഴുതല്ല

ea jabbar said...

ഇന്നത്തെ മതവിശ്വാസികള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ മതം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കാള്‍ എത്രയോ ഉന്നതവും പരിഷ്കൃതവുമായ മൂല്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണു ജീവിക്കുന്നത്. മതമൂല്യങ്ങളില്‍ നിന്നകന്നതുകൊണ്ടാണ് ഇന്നത്തെ മനുഷ്യര്‍ക്കു പ്രാകൃത മനുഷ്യരെക്കാള്‍ നന്മയുള്ളവരായി ജീവിക്കാന്‍ കഴിയുന്നത്. മനുഷ്യര്‍ മതത്തില്‍നിന്നും എത്രത്തോളം അകലുന്നുവോ അത്രത്തോളം നന്നാവുകയാണു ചെയ്യുന്നത്


നാം ചര്‍ച്ച ചെയ്തു വരുന്ന വിഷയവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കാം.

സ്ത്രീയെ പൂര്‍ണ്ണ മനുഷ്യനായാണ് പരിഷ്കൃതലോകം കാണുന്നത്. സാമൂഹ്യജീവിതത്തില്‍ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ട്. എന്നാല്‍ ഇസ്ലാം (മറ്റു മതങ്ങളും) സ്ത്രീയെ പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമായാണു കണക്കാക്കുന്നത്. പുരുഷനു വേണ്ടി ദൈവം പ്രത്യേകം സൃഷ്ടിച്ച ഒരു ഭോഗ വസ്തു. ഇസ്ലാമിലെ വിവാഹസമ്പ്രദായം സ്വത്തവകാശം , സാക്ഷി നിയമം , ലൈംഗിക സദാചാരം തുടങ്ങിയ കാര്യങ്ങളെ സമഗ്രമായി പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകും.


നാടോടികളായ അറബികളുടെ ഗോത്ര സമ്പ്രദായങ്ങളെ ദൈവീക പരിവേഷം നല്‍കി സമാഹരിച്ചുണ്ടാക്കിയതാണ് ഇസ്ലാം ശരീ അത്ത്. ആധുനിക മനുഷ്യനില്‍ അറപ്പുളവാക്കുന്നതരത്തില്‍ പ്രാകൃതവും മനുഷ്യത്വഹീനവുമാണ് അതിലെ നിയമങ്ങളും ആചാരങ്ങളും. തെളിവുകള്‍ക്കായി ഇവിടെ ഏതാനും പ്രമാണങ്ങള്‍ ഉദ്ധരിക്കാം.


നിക്കാഹിന്റെ വേളയില്‍ വധുവിന് നല്‍കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ ഇപ്പോള്‍ ഇസ്ലാം വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്താണു മഹറെന്നും അതു നല്‍കുന്നതെന്തിനാണെന്നും ഇസ്ലാമിന്റെ നിയമസംഹിതയും കര്‍മ്മശാസ്ത്രവും വിശദീകരിക്കുന്നത് ഇതാ കാണുക :

ea jabbar said...

“സംയോഗത്താലോ വിവാഹത്താലോ പുരുഷന്‍ സ്ത്രീക്കു കൊടുപ്പാന്‍ നിര്‍ബ്ബന്ധമായ ഒന്നാണു മഹര്‍ ...ഒരു വസ്തുവിന്റെ വിലയെന്ന നിലയ്ക്കു സ്വീകാര്യമായിട്ടുള്ളവയെല്ലാം മഹറെന്ന നിലയ്ക്കും സ്വീകാര്യം തന്നെ. അത് എത്ര തുഛമായാലും വിരോധമില്ല. മഹറായി പറയുന്നത് ഗുഹ്യസ്ഥാനമനുവദനീയമാകുന്നതിനു പകരമായി കൊടുക്കുന്നതായതാണിതിനു കാരണം. ...ശുഭ് ഹത്തായ സംയോഗത്തിലെന്നപോലെ ദുര്‍ബ്ബലപ്പെട്ട വിവാഹം വഴിക്കോ അസാധുവായ വാങ്ങല്‍ വഴിക്കോ നടത്തിയ സംയോഗത്തിലും തുല്യ മഹറിനു അവന്‍ നിര്‍ബ്ബന്ധിതനാകുന്നു. അവളുടെ ഗുഹ്യപ്രദേശത്തിന്റെ പ്രയോജനം അവന്‍ പൂര്‍ണ്ണമായ നിലയില്‍ അനുഭവിച്ചതാണ് ഇതിനു കാരണം. വരന്റെ ലിംഗാഗ്രം വധുവിന്റെ യോനിയില്‍ പ്രവേശിക്കുന്ന പക്ഷം കന്യാചര്‍ന്മ്മം നീങ്ങിയില്ലെങ്കിലും ശരി, തന്മൂലം മഹര്‍ മുഴുവന്‍ സ്ഥിരപ്പെടുന്നതാണ്.” (ഫത് ഹുല്‍ മുഈന്‍ . ഭാഗം 3. പേജ് 140)

ഭാര്യയുടെ ശരീരം തനിക്കു പ്രയോജനപ്പെടുത്താന്‍ പറ്റുന്ന കാലത്തോളം മത്രമേ അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ ഭര്‍ത്താവിനു ബാധ്യതയുള്ളു. അവന്റേതല്ലാത്ത കാരണത്താല്‍ സുഖഭോഗത്തിനു വിഘ്നമുണ്ടായാല്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അയാള്‍ക്കു ബാധ്യതയില്ല. ഭാര്യയുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട ചില മതവിധികള്‍ കൂടി കാണുക:

ea jabbar said...

“സുഖമനുഭവിക്കുവാനും താനിഷ്ടപ്പെട്ട സ്ഥലത്തു കൂടെ കൊണ്ടു പോകാനും തനിക്കു സ്വാതന്ത്ര്യമുള്ള ഭാര്യക്കു ചെലവിനു കൊടുക്കുവാന്‍ ഭര്‍ത്താവു നിര്‍ബ്ബന്ധിതനാകുന്നു. .. ഏതെങ്കിലും നിലയില്‍ ഭാര്യാസുഖം, അനുഭവിക്കാന്‍ സാധ്യതയുള്ള സ്ത്രീയെ തന്റെ വരുതിയില്‍ ലഭിച്ചാല്‍ അവള്‍ക്കു ചെലവിനു കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഭര്‍ത്താവ് സംയോഗത്തിനു പ്രാപ്തനല്ലാത്ത ബാലനായാലും ശരി., ഭാര്യാസുഖം അനുഭവിക്കുന്നതിനു ഭാര്യ തടസ്സമല്ലെന്നുള്ളതാണിതിനു കാരണം. ബാലികയല്ലെന്നുള്ളതൊഴിച്ച് യോനിയില്‍ മാംസം തിങ്ങുക, ഭ്രാന്തുണ്ടാവുക, രോഗം ബാധിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അവളുടെ സംയോഗ സാധ്യതക്ക് ഊനം സംഭവിച്ചാലും ശരി.അവളുടെ സംയോഗ സാധ്യതക്കുള്ള ഊനം പ്രായക്കുറവു മൂലമുള്ളതാണെങ്കില്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. ഭാര്യ കുട്ടിപ്രായം വിടാത്തവളാണെന്നിരിക്കെ ഭര്‍ത്താവിന്റെ അടുക്കലേക്ക് അവളുടെ ‘വലിക്കാരന്‍ ’ അവളെ വിട്ടു കൊടുത്താല്‍ തന്നെയും അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. .പിണങ്ങി നില്‍ക്കുന്ന ഭാര്യയുമായിട്ടെന്നപോലെ ആ കുട്ടിയുമായി സുഖമനുഭവിക്കുന്നതിന്‍ അവനു സാധ്യതയില്ലെന്നുള്ളതാണിതിനു കാരണം. നേരെ മറിച്ച് അവളുമായി സുഖമനുഭവിക്കാന്‍ സാധ്യതയുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.... ഒരു മുദ്ദ് (ഒന്നേകാല്‍ റാത്തല്‍ ) എന്നതാണ് നിര്‍ബ്ബന്ധമായ ഭക്ഷണച്ചെലവിന്റെ തോത്.” ( ഫത് ഹുല്‍ മുഈന്‍ ഭാ.4 പേ. 22 )
“ഭാര്യക്കു രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കുകയോ വൈദ്യനു പ്രതിഫലം കൊടുക്കുകയോ ചെയ്യേണ്ട ബാധ്യത ഭര്‍ത്താവിനില്ല.” (പേ.26)
“അല്‍പ്പനേരമെങ്കിലും ഭാര്യ ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന പക്ഷം അവള്‍ക്കു ചെലവു ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നതാണെന്നുള്ള കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഭര്‍ത്താവിനു കീഴടങ്ങാതിരിക്കുക എന്നതാണു പിണങ്ങുക എന്നതിന്റെ വിവക്ഷ. ഭ്രാന്ത്, നിര്‍ബ്ബന്ധം, കൌമാരം തുടങ്ങിയ കാരണങ്ങളാല്‍ പിണങ്ങുന്ന പക്ഷം അവള്‍ കുറ്റക്കാരിയാവുകയില്ലെങ്കിലും ചെലവു കിട്ടാനുള്ള അര്‍ഹത ഇല്ലാതാകും. ....സുഖം അനുഭവിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവിനെ ഭാര്യ തടയുന്ന പക്ഷം പിണക്കം ഉല്‍ഭവിക്കും. അവളെ തൊടുന്നതിനോ അഥവാ അവന്‍ ഉദ്ദേശിക്കുന്ന അവയവം തൊടുന്നതിനോ അവള്‍ വിസമ്മതം കാണിച്ചാല്‍ അവളുടെ പിണക്കം സ്ഥാപിക്കപ്പെട്ടു. ഗുഹ്യസ്ഥാനത്തു മുറിവുള്ളതുകൊണ്ടോ സംയോഗത്തിനു സാധ്യമല്ലാത്ത നിലയില്‍ രോഗമുള്ളതുകൊണ്ടോ പുരുഷലിംഗത്തിന്റെ ക്രമാതീതമായ വലുപ്പം കൊണ്ടോ അത്തരം കാരണങ്ങളാലോ അവള്‍ അവനെ തടയുന്ന പക്ഷം അതു പിണക്കമാണെന്നു സ്ഥാപിക്കാവതല്ല. ആര്‍ത്തവം ഉണ്ടായതുകൊണ്ട് ഭര്‍ത്താവിനെ തടഞ്ഞെന്നു വന്നാലും അതു പിണക്കം മൂലമുള്ള തടയലായി പരിഗണിക്കരുത്. ലിംഗത്തിന്റെ വലിപ്പത്തെ കുറിച്ച് നാലു സ്ത്രീകള്‍ സാക്ഷി പറയുന്ന പക്ഷമോ, അവന്‍ സ്വയം സമ്മതിക്കുകയോ ,മതിയായ രണ്ടു പുരുഷന്മാര്‍ സാക്ഷി നില്‍ക്കുകയോ ചെയ്യുന്ന പക്ഷവും അതു സ്വീകരിക്കാവുന്നതാണ്. സാക്ഷി പറയാനുദ്ദേശിക്കുന്നവര്‍ക്ക് ലിംഗോദ്ധാരണത്തിനുപകരിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കാവുന്നതാണ്. പക്ഷെ നിഷിദ്ധമായ പ്രയോഗങ്ങളൊന്നും പാടില്ല. ലിംഗത്തിനു പ്രസരിപ്പുള്ള നിലയില്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ വ്യക്തമായി കണ്ടാല്‍ നാലു സ്ത്രീകള്‍ക്ക് അവയുടെ വലിപ്പം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ സാക്ഷി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണുന്നതിനു വിരോധമില്ല.” (പേ.28)
“ഭര്‍ത്താവോടൊപ്പം യാത്ര ചെയ്യുവാന്‍ ഭാര്യ കൂട്ടാക്കാത്ത പക്ഷം അവള്‍ക്കു ചെലവു കൊടുക്കേണ്ടുന്ന കടമ അവനില്ല. പക്ഷേ, അവള്‍ തന്നോടൊപ്പം യാത്ര ചെയ്യുവാന്‍ കൂട്ടാക്കാത്ത കാലത്ത് അവന്‍ സംയോഗം ചെയ്തിട്ടുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുപ്പാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.” (പേ..30)

വിവാഹസമയത്തു സ്ത്രീക്കു വില നിശ്ചയിക്കുന്നതും അതു കൈമാറുന്നതും വെറുമൊരു ചടങ്ങായിട്ടോ സമ്മാനമായിട്ടോ ഒക്കെയാണ് ഇന്ന് മുസ്ലിംങ്ങള്‍ കണക്കാക്കുന്നത്. കല്യാണം നടത്തുന്നത് ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയുമാണ്. എന്നാല്‍ യഥാര്‍ത്ഥ ഇസ്ലാമില്‍ അതൊന്നുമല്ല വിവാഹം. അതു സ്ത്രീയുടെ ശരീരം വില പറഞ്ഞു വില്‍ക്കലും വാങ്ങലും തന്നെയാണ്. ഉഭയകക്ഷി സമ്മതത്തോടെയോ അല്ലാതെയോ നടക്കുന്ന വ്യഭിചാരം പോലും അര്‍ഹതപ്പെട്ട പ്രതിഫലം നല്‍കുന്നതോടെ ഹലാലായിക്കിട്ടും എന്നു വ്യാഖ്യാനിക്കുന്ന മദ് ഹബുകളുണ്ട് ഇസ്ലാമില്‍ !

ea jabbar said...

യഥാര്‍ത്ഥ ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനമെന്തെന്ന് ഫത് ഹുല്‍ മുഈനില്‍ നാം കണ്ടു. ഇനി ആധുനികവല്‍ക്കരിക്കപ്പെട്ട ഇസ്ലാമില്‍ എന്താണു സ്ത്രീയുടെ സ്ഥാനം എന്നു നോക്കാം .ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ സംസ്കാരത്തെ അതി നിശിതമായും കര്‍ക്കശമായും നിരീക്ഷിച്ച ശേഷം അതിനു പകരം വെക്കാവുന്ന വിധം ഇസ്ലാമിനെ ആധുനികവല്‍ക്കരിച്ച മഹാപണ്ഡിതനാണു മൌദൂദി. 500 കൊല്ലം മുമ്പ് സെയ്നുദ്ദീന്‍ മഖ്ദൂം എഴുതിയ കാര്യങ്ങളില്‍നിന്നും എത്ര വ്യത്യാസമുണ്ട് 50 കൊല്ലം മുമ്പ് മൌദൂദി എഴുതിയതിനെന്നു നോക്കാം: അദ്ദേഹത്തിന്റെ ‘പര്‍ദ്ദ’ എന്ന പുസ്തകത്തില്‍നിന്ന് :-

“ഇസ്ലാമിക നിയമത്തില്‍ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരിക്കുകയാണ്. സമ്പാദനത്തിന്റെ ഉത്തരവാദിത്തം പുരുഷന്റെ മേലിലും. ഈ കാശുകൊണ്ട് വീട് നിയന്ത്രിക്കേണ്ടത് സ്ത്രീയുടെ കടമയാണ്. “സ്ത്രീ ഭര്‍ത്താവിന്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച് അവള്‍ അന്ത്യനാളില്‍ ചോദിക്കപ്പെടുകയും ചെയ്യും. “(ബുഖാരി) . പുറം ലോകത്തെ പ്രവര്‍ത്തനങ്ങളുമായി ബധപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിവാണ്. “സ്ത്രീക്കു ജുമുഅ നമസ്കാരം നിര്‍ബ്ബന്ധമില്ല.”(അബൂദാവൂദ്). യുദ്ധവും നിര്‍ബ്ബന്ധമില്ല. മരണസംബന്ധമായ കാര്യങ്ങളില്‍ ഇവള്‍ക്കു പങ്കു കൊള്ളേണ്ടതില്ല .എന്നല്ല, അതില്‍നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി) .
“സ്ത്രീക്കു ജമാ അത്തു നമസ്കാരമോ പള്ളിയില്‍ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ് വൃത്തകളായ സ്ത്രീകളോടൊപ്പം മസ്ജിദില്‍ പോകാനുള്ള സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉറ്റ ബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയുമില്ല.”(തിര്‍മിദി)
ചുരുക്കത്തില്‍ ഒരു വിധേനയും സ്ത്രീകള്‍ക്കു വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ അനുമതിയില്ല. മതം ഇത് ഇഷ്ടപ്പെടുന്നില്ല. ഇസ്ലാം സ്ത്രീയോടു കല്‍പ്പിക്കുന്നത് വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാനാണ്. “സ്ത്രീകള്‍ അവരുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിയിരി‍ക്കട്ടെ” (ഖുര്‍ ആന്‍ )

ea jabbar said...

സ്ത്രീകള്‍ വീട്ടില്‍ അടങ്ങ്യൊതുങ്ങിയിരിക്കട്ടെ എന്ന ആയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഇതു തന്നെ. എങ്കിലും വളരെ അത്യാവശ്യഘട്ടത്തില്‍ വീട്ടില്‍നിന്നിറങ്ങേണ്ടി വരുമെന്നതിനാല്‍ അധികം കര്‍ക്കശമാക്കിയിട്ടില്ല. [വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുമെന്നുറപ്പായ ഘട്ടത്തില്‍ അവള്‍‍ക്കു പുറത്തിറങ്ങി നില്‍ക്കുന്നതില്‍ വിരോധമില്ല എന്നാണു ഫത് ഹുല്‍ മുഈനിലുള്ളത്. അതിലും പുരോഗമനമുള്ള നിലപാടു തന്നെയാണിവിടെ മൌദൂദി അവതരിപ്പിക്കുന്നത്.]

ചില സ്ത്രീകള്‍ക്കു സംരക്ഷകനായി ആരുമില്ലാ‍തിരിക്കുക, ഉറ്റ ബന്ധുവിന്റെ മരണം , കൊടിയ ദാരിദ്ര്യം, രോഗം ഇതുപോലത്തെ മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളില്‍ നിയമം വിട്ടുവീഴ്ച്ച ചെയ്യുന്നുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്: “തീര്‍ച്ചയായും അല്ലാഹു അത്യാവശ്യങ്ങള്‍ക്കു വേണമെങ്കില്‍ പുറത്തിറങ്ങാന്‍ സമ്മതം നല്‍കിയിട്ടുണ്ട്” (ബുഖാരി)

[ഇത് പ്രവാചകപത്നി സൌദ മലവിസര്‍ജ്ജനത്തിനു പുറത്തു പോകാനൊരുങ്ങിയപ്പോള്‍ ഉമറ് അതു തടയാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തില്‍ ജിബ്രീലിനെ വിളിച്ച് അഭിപ്രായം ചോദിച്ച ശേഷം നബി പറഞ്ഞതാണ്.]

ea jabbar said...

പക്ഷെ അനുമതി നിര്‍ബ്ബന്ധിതഘട്ടത്തില്‍ മാത്രമാണു നല്‍കുന്നത്. ഇസ്ലാമിലെ കൂട്ടുജീവിതത്തിന്റെ നിയമമായ സ്ത്രീകളുടെ പ്രവര്‍ത്തനപരിധി അവളുടെ വീടാണ്. അവിടെത്തന്നെയാണ് അവള്‍ കഴിയേണ്ടത് എന്നതില്‍ യാതൊരു മാറ്റവുമില്ല.
പ്രായപൂര്‍ത്തിയായ സ്ത്രീക്കു തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രായപൂര്‍ത്തിയായ പുരുഷനു നല്‍കുന്നത്ര സ്വാതന്ത്ര്യം ഇവള്‍ക്കു നല്‍കുന്നില്ല. ഉദാഹരണമായി പുരുഷനു സ്വാഭിപ്രായം എവിടെയും യാത്ര ചെയ്യാം. പക്ഷെ, സ്ത്രീ അവള്‍ കന്യകയാവട്ടെ,വിവാഹിതയാവട്ടെ, വിധവയാകട്ടെ ആരായാലും തനിച്ചു യാത്ര ചെയ്യാന്‍ പാടില്ല. കൂടെ വിവാഹം ഹറാമായ ഒരാള്‍ ഉണ്ടായിരിക്കല്‍ അത്യാവശ്യമാണ്.

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും ,മൂന്നോ അതിലധികമോ ദിവസത്തെ ദൈര്‍ഘ്യമുള്ള യാത്ര ചെയ്യല്‍ , വാപ്പ,സഹോദരന്‍ , ഭര്‍ത്താവ്, മകന്‍ , കെട്ടു ബന്ധം ഹറാമായ മറ്റു വല്ലവരും കൂടെയില്ലാത്ത നിലയില്‍ ,അനുവദനീയമല്ല. ”
നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായവര്‍ കൂടെയില്ലാതെ ഒരു ദിവസത്തെ വഴിദൂരമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(തിര്‍മിദി)
വീണ്ടും നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായ പുരുഷന്‍ കൂടെയില്ലാതെ ,ഒരു രാത്രിയുടെ ദൈര്‍ഘ്യമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(അബൂദാവൂദ്)

ഈ റിപ്പോര്‍ട്ടുകളിലെല്ലാം യാത്രയുടെ നീളത്തിലാണു വ്യത്യാസമുള്ളത്. യാത്ര ഒരു ദിവസമായാലും രണ്ടു ദിവസമായലുമെല്ലാം നിയമം ഒരുപോലെത്തന്നെയാണ്.

പുരുഷനു തന്റെ വിവാഹക്കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു. മുസ്ലിം സ്ത്രീയെയോ യഹൂദസ്ത്രീയെയോ ക്രിസ്ത്യന്‍ സ്ത്രീയെയോ നികാഹു ചെയ്യാനുള്ള അധികാരമുണ്ട്. അടിമസ്ത്രീയെയും ലൈംഗികാവശ്യത്തിനുപയോഗിക്കാം. എന്നാല്‍ സ്ത്രീകള്‍ക്കിതില്‍ യാതൊരു കൈകടത്തലുമില്ല. അവള്‍‍ക്കൊരിക്കലും അമുസ്ലിമിനെ വേളി കഴിക്കാനാവില്ല. “മുസ്ലിംസ്ത്രീകള്‍ അവര്‍ക്കു(അമുസ്ലിംങ്ങള്‍ക്കു)യോജിച്ചവരല്ല, അവര്‍ മുസ്ലിം സ്ത്രീകള്‍ക്കും” (ഖുര്‍ ആന്‍ )

ea jabbar said...

സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യങ്ങള്‍ക്കു ഉപയോഗപ്പെടുത്താന്‍ പാടില്ല ഖുര്‍ ആനില്‍ പുരുഷന്മാര്‍ക്ക് അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കു നിഷേധിക്കുകയും ചെയ്യുന്നു....”(പര്‍ദ്ദ , അബുല്‍ അ അലാ മൌദൂദി. പേജ് 172..)

[മൌദൂദിയുടെ ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് സുന്നികളാണ്.[ ഇര്‍ഷാദ് ബുക്സ്.] സ്ത്രീകളുടെ പള്ളി പ്രവേശനകാര്യത്തിലും മറ്റും ഇപ്പോള്‍ പുരോഗമന മുഖമൂടിയണിയാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം വെളിച്ചത്താക്കാനാണ് സുന്നികള്‍ ഇതു പ്രസിദ്ധീകരിച്ചത്. ജമാ അത്തു കാരുടെ IPH ഇതു പോലെ മൌദൂദി സാഹിത്യം പലതും പൂഴ്ത്തി വെച്ചിട്ടുണ്ട്.]

ഇനി 50 കൊല്ലം മുമ്പത്തെ മൌദൂദിയില്‍നിന്നും ആധുനിക ജമാ അത്തു ബുദ്ധി ജീവികള്‍ ഇക്കാര്യത്തില്‍ എത്രമാത്രം മുന്നേറിയെന്നറിയാന്‍ അവരുടെ ചില ഉദ്ധരണികള്‍ കൂടി കാണുക:

“ഗൃഹഭരണവും കുടുംബ പരിപാലനവുമാണ് സ്ത്രീകളുടെ മുഖ്യ ചുമതലയായി ഇസ്ലാം കാണുന്നത്.” (ഒ അബ്ദുറഹിമാന്‍ , യുക്തിവാദികളും ഇസ്ലാമും )

“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന്‍ പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)
“സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവള്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്നനിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്നു നിയമം കൊണ്ടു വരുക... ക്രമേണ പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാകാം.(എം ഇബ്രാഹിം -മാധ്യമം- 1998 ഏപ്രില്‍ 4)

ea jabbar said...

ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَٰلِهِمْ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)


ഈ വെളിപാടിന്റെ അവതരണ സന്ദര്‍ഭം അറിയണ്ടേ? ഇതാ വാഖിദിയുടെ വ്യാഖ്യാനം:-

(Men are in charge of women…) [4:34]. Said Muqatil: “This verse (Men are in charge of women…) was revealed about Sa‘d ibn al-Rabi‘, who was one of the leaders of the Helpers (nuqaba’), and his wife Habibah bint Zayd ibn Abi Zuhayr, both of whom from the Helpers. It happened Sa‘d hit his wife on the face because she rebelled against him. Then her father went with her to see the Prophet, Allah bless him and give him peace. He said to him: ‘I gave him my daughter in marriage and he slapped her’. The Prophet, Allah bless him and give him peace, said: ‘Let her have retaliation against her husband’. As she was leaving with her father to execute retaliation, the Prophet, Allah bless him and give him peace, called them and said: ‘Come back; Gabriel has come to me’, and Allah, exalted is He, revealed this verse. The Messenger of Allah, Allah bless him and give him peace, said: ‘We wanted something while Allah wanted something else, and that which Allah wants is good’. Retaliation was then suspended”. Sa‘id ibn Muhammad ibn Ahmad al-Zahid informed us> Zahir ibn Ahmad> Ahmad ibn al-Husayn ibn Junayd> Ziyad ibn Ayyub> Hushaym> Yunus ibn al-Hasan who reported that a man slapped his wife and she complained about him to the Prophet, Allah bless him and give him peace. Her family who went with her said: “O Messenger of Allah! So-and-so has slapped our girl”. The Prophet, Allah bless him and give him peace, kept saying: “Retaliation! Retaliation! And there is no other judgement to be held”. But then this verse (Men are in charge of women…) was revealed and the Prophet, Allah bless him and give him peace, said: “We wanted something and Allah wanted something else”. Abu Bakr al-Harithi informed us> Abu’l-Shaykh al-Hafiz> Abu Yahya al-Razi> Sahl al-‘Askari> ‘Ali ibn Hashim> Isma‘il> al-Hasan who said: “Around the time when the verse on retaliation was revealed amongst the Muslims, a man had slapped his wife. She went to the Prophet, Allah bless him and give him peace and said: ‘My husband has slapped me and I want retaliation’. So he said: ‘Let there be retaliation’. As he was still dealing with her, Allah, exalted is He, revealed (Men are in charge of women, because Allah hath made the one of them to excel the other…). Upon which the Prophet, Allah bless him and give him peace, said: ‘We wanted something and my Lord wanted something different. O man, take your wife by the hand’

ea jabbar said...

നേരത്തെ, ഒരു സ്ത്രീ തന്റെ ശരീരത്തില്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നു (penetrating their wives in their anus ) എന്ന പരാതിയുമായി ‘ദൈവസന്നിധിയില്‍’ എത്തിയപ്പോള്‍ പ്രതിക്കനുകൂലമായി കൃഷിസ്ഥലത്തിന്റെ ആയത്ത് ഇറങ്ങിയതു നമ്മള്‍ കണ്ടു. ഇവിടെ മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെ ശാരീരിക മര്‍ദ്ദനത്തിന്റെ പരാതിയുമായാണു പ്രവാചകന്റെ മുന്നിലെത്തുന്നത്. ഇവിടെ പ്രവാചകന്‍ സ്വന്തം നിലക്കു സ്ത്രീയുടെ പക്ഷം നില്‍ക്കുന്നതായി ഭാവിക്കുകയും അല്ലാഹുവിനെക്കൊണ്ട് പ്രതിക്കു വേണ്ടി വെളിപാടവതരിപ്പിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് പോകാന്‍ ഭാവിക്കുന്ന ആ സ്ത്രീയെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്യുന്നു. “ നമ്മളൊന്നു കൊതിക്കുന്നു; പക്ഷെ അല്ലാഹു മറ്റൊന്നാണു വിധിക്കുന്നത്.” !
ഭര്‍ത്താക്കന്മാരോടൊപ്പം തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെ പങ്കിട്ടെടുത്ത് ഭോഗിക്കാമോ? എന്ന് യോദ്ധാക്കളില്‍ ചിലര്‍ ആശങ്കിച്ചപ്പോള്‍ അവരുടെ ആശങ്കയകറ്റിക്കൊണ്ട് വെളിപാടവതരിപ്പിച്ച ഈ ദൈവം തന്റെ സദാചാരബോധം ആറാം നൂറ്റാണ്ടിലെ ഗോത്ര സദാചാരം തന്നെയാണെന്ന് ഒരിക്കല്‍കൂടി ഇവിടെ സ്പഷ്ടീകരിക്കുന്നു.

വിവാഹമൂല്യം കൈപ്പറ്റി ദാമ്പത്യത്തില്‍ പ്രവേശിക്കുന്നതോടെ സ്വന്തം ശരീരാവയവങ്ങള്‍ പോലും അന്യമായിത്തീരുന്ന ഒരു സ്ത്രീക്ക് കുടുംബത്തിനകത്തു ലഭിക്കുന്ന പദവിയെന്തെന്ന് ഈ ഖുര്‍ ആന്‍ സൂക്തം ഒന്നുകൂടി അടിവരയിട്ടോര്‍മ്മിപ്പിക്കുന്നു. യജമാനനെ നിരുപാധികം അനുസരിക്കുന്ന ഒരടിമയുടെ സ്ഥാനം മാത്രമേ മതം അവള്‍ക്കനുവദിക്കുന്നുള്ളു. ‘ഉത്തമസ്ത്രീ’യുടെ ലക്ഷണങ്ങള്‍ പ്രവാചകന്‍ വിവരിക്കുന്നതിപ്രകാരമാണ്.


“ നീ നോക്കിയാല്‍ സന്തോഷിപ്പിക്കുകയും ആജ്ഞാപിച്ചാല്‍ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ അവളുടെ ദേഹവും നിന്റെ ധനവും നിന്റെ താല്പര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമസ്ത്രീ.”(ഇബ് നു കസീര്‍)

ea jabbar said...

പ്രഹരശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി ഖുര്‍ ആന്‍ ആരോപിക്കുന്ന അനുസരണക്കേടിന്റെ വിശദാംശങ്ങള്‍ ഫുഖഹാക്കള്‍ അക്കമിട്ടു വിവരിക്കുന്നുണ്ട്. അതനുസരിച്ച് ലൈംഗിക കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, അവന്‍ വിളിക്കുന്ന സ്ഥലത്തോ സമയത്തോ ഹാജരാകാതിരിക്കുക, അവന്റെ കൂടെ യാത്ര ചെയ്യാന്‍ വിസമ്മതിക്കുക, അനുവാദമില്ലാതെ വീടു വിട്ടു പോവുക, അവനിഷ്ടമില്ലാത്തവരെ വീട്ടില്‍ കയറ്റുക, തുടങ്ങി എല്ലാ തരം അനുസരണക്കേടും ചാട്ടവാറടി അര്‍ഹിക്കുന്ന കുറ്റം തന്നെ .
ഭര്‍ത്താവിന്റെ ഇംഗിതങ്ങളെ നിരസിച്ചാലുണ്ടാകുന്ന ഭവുഷ്യത്തുകള്‍ ഗുരുതരമാണ്. അബൂ ഹുറൈറ പറയുന്നു.:-

“തിരുമേനി അരുളി. ഒരു പുരുഷന്‍ ഭാര്യയെ തന്റെ വിരിപ്പിലേക്കു വിളിച്ചു; അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോടു കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചു കൂട്ടി. എങ്കില്‍ പ്രഭാതം വരേക്കും മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടേയിരിക്കും” (ബുഖാരി)

“ഭാര്യ വീടു വിട്ടു പുറത്തു പോകുന്നതിനെ തടയാന്‍ ഭര്‍ത്താവിനവകാശമുണ്ട്. ആസന്ന മരണരായ അവളുടെ മാതാപിതാക്കളെയോ അവരുടെ മൃതദേഹങ്ങളെയോ കാണുന്നതിനു വേണ്ടി പുറത്തു പോകുന്നതിനെപ്പോലും തടയാന്‍ അവനധികാരമുണ്ട്. ..അവളുടെ മാതാപിതാക്കളെയോ അവനല്ലാത്ത പുരുഷനില്‍ നിന്നും അവള്‍ക്കു ജനിച്ച സന്താനങ്ങളെയോ പോലും വീട്ടില്‍ കയറ്റരുതെന്ന് അവളോടു കല്‍പ്പിക്കാന്‍ അവന്നധികാരമുണ്ട്.” (ഫത് ഹുല്‍ മുഈന്‍)

ea jabbar said...

ഒരു പരിഷ്കൃത സമൂഹത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ പോലും പറ്റാത്തത്ര ലജ്ജാകരമായ കാര്യങ്ങളാണു മതം ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുന്നത് ! എന്നിട്ടും ഇതിനൊക്കെ മുടന്തന്‍ ന്യായീകരണങ്ങള്‍ ചമയ്ക്കാന്‍ പെടാപ്പാടു പെടുന്ന നവ ഇസ്ലാമിസ്റ്റുകള്‍ സത്യത്തില്‍ സഹതാപമാണര്‍ഹിക്കുന്നത് !

ദൈവീകം said...

Tracking....

സുബൈദ said...

ഡിയര്‍ ജബ്ബാര്‍ താങ്കളുടെ കമന്റ് പരമ്പര കണ്ടു. അത് തല്‍കാലം സ്പാന്‍ ചെയ്യുന്നു. അത് വായിച്ച ശേഷം പ്രസിദ്ധീകരണ യോഗ്യമെങ്കിലും വിഷയ ബന്ധിതമെങ്കിലും മാത്രം പ്രസിദ്ധീകരിക്കുന്നതാണ്.
ഒരു പോസ്റ്റില്‍ ദീര്‍ഗമായ പതിനൊന്നു കമന്റുകള്‍ ഒരിമിച്ചു പോസ്റ്റു ചെയ്യുന്നത് അത് വിശകലനം ചെയ്തു പ്രതികരിക്കുന്നതിനു അല്പം സമയമെടുക്കും അത് മാത്രമല്ല. അടുത്ത പോസ്റ്റു ചെയ്യുന്നതിനുള്ള പണിയിലുമാണ് . ഇന്ഷാ അല്ലാഹ് താങ്കളുടെ കമന്റിലേക്ക് തിരിച്ചു വരും
താങ്കള്‍ എന്നോട് ചെയ്തപോലെ താങ്കളുടെ കമന്റ് ഞാന്‍ ഡിലിറ്റ് ചെയ്യില്ല എന്നുറപ് തരുന്നു.
അല്‍പം സാവകാഷത്തിനു അപേക്ഷിക്കുന്നു.

ക്ഷമ ചോദിച്ചു കൊണ്ട് നിര്‍ത്തുന്നു.

പള്ളിക്കുളം.. said...

മതമൂല്യങ്ങളെ തള്ളിക്കളഞ്ഞിടത്തൊക്കെ സ്ത്രീകൾ എന്തൊക്കെയോ ഹിമാലയത്തിൽ എത്തിച്ചേർന്നുവെന്നു തോന്നും ജബ്ബാറിക്കാന്റെ ഗീർവാണങ്ങൾ കേട്ടാൽ. ഇസ്ലാം സ്ത്രീയെ ചരക്കായി കാണുന്നുവെന്നാണ് പുള്ളിക്കാരന്റെ കണ്ടെത്തൽ. എന്നാൽ സത്യമെന്താണ്. സ്ത്രീയെ ചരക്കാക്കുന്നത് മതനിരാസത്തിൽ അഭിരമിക്കുന്ന ആധുനിക സമൂഹമല്ലേ? അവളെ നിങ്ങൾ ക്രിക്കറ്റിലും ഫൂട്ബോളിലും തുടങ്ങി കുട്ടിയും കോലും കളിയിൽ വരെ മുന്നും പിന്നും കുലുക്കിയാടുന്ന ചിയർഗേളുകളാക്കിയില്ലേ? അവളിന്ന് ഏതു ചരക്കിന്റേയും പരസ്യങ്ങളിലെ ചരക്കല്ലേ? അവൾക്ക് നിങ്ങൾ തുന്നുന്നതൊക്കെ ബാക്കിയുള്ളവന് തുറിച്ചുനോക്കാൻ വേണ്ടിയല്ലേ? സുന്ദരിയായിരുന്ന അവളെ സെക്സിയാക്കി മാറ്റിയത് നിങ്ങളല്ലേ? മാസാമാസം പെണ്ണിനെ മാറ്റി മാറ്റി ഡേറ്റ് ചെയ്യാം എന്ന് പഠിപ്പിക്കുന്നത് കാലത്തിനനുസരിച്ച് പരിണമിച്ച് പുരോഗമിച്ച നിങ്ങളുടെയൊക്കെ ഗുരുനാഥരല്ലേ? ചുരുക്കത്തിൽ അവൾ നല്ലൊരു ഉപഭോഗ വസ്തുവാണെന്ന് ലോകത്തിന് പറഞ്ഞുകൊടുത്തത് നിങ്ങൾ തന്നെയല്ലേ? 300 കോടിക്കും മേലെ സ്ത്രീകളിൽ രണ്ടോ മൂന്നോ പേർ ഹിമാലയത്തിൽ കയറിയേക്കാം. എന്നാൽ ബാക്കിയുള്ള സ്ത്രീകളൊക്കെ കിഴക്കും പടിഞ്ഞാറും വ്യത്യാസമില്ലാതെ മറിയാനാ കിടങ്ങുകളിലാണ് ജബ്ബാർജീ. അതിന് കാരണം തെരെയേണ്ടത് ഇസ്ലാമിലല്ല. ഗാർഹിക പീഡനങ്ങളുടെ കണക്കെടുത്താൽ കിഴക്കാണോ പടിഞ്ഞാറാണോ മുന്നിൽ നിൽക്കുക? മതമൂല്യങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിൽ 20% സ്ത്രീകളും ഭർത്താക്കന്മാരില്ലാത്ത അമ്മമാരാണെന്ന് ഈയടുത്ത് ഏതോ ഒരു റിപ്പോർട്ടിൽ കണ്ടിരുന്നു. ചിത്രകാരൻ ചൂണ്ടിക്കാണിച്ച ദിശയുടെ എതിരേ നടക്കുക എന്നതാണ് ഒരേയൊരു പോംവഴി.

ea jabbar said...

ഇസ്ലാമില്‍ അനന്തരാവകാശം മാത്രമല്ല സ്ത്രീക്കു പകുതി .അവളുടെ സാക്ഷ്യത്തിനു പുരുഷ സാക്ഷ്യത്തിന്റെ പകുതി മൂല്യം. സ്ത്രീ കൊല്ലപ്പെട്ടാല്‍ ചോരപ്പണം [blood money]പുരുഷനു കിട്ടുന്നതിന്റെ പകുതി !
സ്ത്രീ എന്നാല്‍ പുരുഷന്റെ പകുതി മാത്രം മൂല്യമുള്ള ഒരു രണ്ടാം തരം ജീവി എന്നു വ്യക്തം !!

ea jabbar said...

സ്ത്രീക്കു ബുദ്ധി കുറവാണെന്നു നബിയുടെ വിശദീകരണം !!

ea jabbar said...

അടിമകളുടെയും സംരക്ഷണ ബാധ്യത ഉടമക്ക് തന്നെയായിരുന്നു. അക്കാരണത്താല്‍ അടിമക്കു യാതൊരു അവകാശവും വേണ്ട എന്നു വാദിക്കാം അല്ലേ? സ്ത്രീയുടെ സംരക്ഷണം പുരുഷനാണെന്ന വാദം അവളുടെ അവകാശങ്ങളെ പകുതിയാക്കി വെട്ടിച്ചുരുക്കാന്‍ ന്യായീകരണമാകുമെങ്കില്‍ സംരക്ഷിക്കപ്പെടെണ്ട പുരുഷന്മാര്‍ക്കും സ്വത്തില്‍ അവകാശം നല്‍കേണ്ടതില്ലല്ലോ ! [വികലാംഗര്‍, രോഗികള്‍, വൃദ്ധര്‍...മുതലായവര്‍]

ea jabbar said...

ഇനി സംരക്ഷണച്ചുമതലയാണു പ്രശ്നമെങ്കില്‍ പെണ്‍ മക്കള്‍ക്കുള്ള അവകാശം അവരുടെ സഹോദരന്മാര്‍ കൈക്കലാക്കുന്നതിലെന്തു ന്യായം ? സംരക്ഷണച്ചുമതലയുള്ള ഭര്‍ത്താവിനു സ്ത്രീധനമായി കോടുക്കുകയല്ലേ വേണ്ടത് ?

ea jabbar said...

Blogger സുബൈദ said...

ഡിയര്‍ ജബ്ബാര്‍ താങ്കളുടെ കമന്റ് പരമ്പര കണ്ടു. അത് തല്‍കാലം സ്പാന്‍ ചെയ്യുന്നു. തല്‍ക്കാലമാക്കണ്ട. സ്ഥിരമാക്കിയാലും പ്രശ്നമില്ല ! ബുദ്ധിമുട്ടു മനസ്സിലാക്കുന്നു !!!

ea jabbar said...

അനിയന്ത്രിതമായി കല്യാണങ്ങള്‍ നടത്തിയിരുന്ന ഒരു സമൂഹത്തില്‍ ഉപാധിയോടെ നാലില്‍ പരിമിതപ്പെടുത്തി നിയന്ത്രിക്കുകയാണ് ഇസ്‌ലാം ചെയ്തത്.
---------------------
പെണ്‍ കുട്ടികള്‍ ജനിച്ചാലുടനെ കുഴിച്ചു മൂടുന്ന കാലത്ത് ഓരോ പുരുഷനും നാലില്‍ കൂടുതല്‍ കെട്ടാന്‍ പെണ്ണുങ്ങളോ? ആണ്‍ പെണ്‍ അനുപാതം ഇത്രയും അസന്തുലിതമായിരുന്ന ഒരു കാലമുണ്ടായിരുന്നോ? ചിരിക്കാന്‍ വകയുണ്ട് !!

ea jabbar said...

ശ്രീമതി ഫൌസിയ നടത്തിയ നിരുത്തരവാദിത്ത പ്രസ്താവനക്ക് വ്യക്തമായ എന്തെങ്കിലും തളിവ് ഉണ്ടെങ്കില്‍ അത് അവതരിപ്പിക്കുകയായിരുന്നു വേണ്ടത്.
--------
കദീജ യുടെ കാര്യം തെളിവായി അവതരിപ്പിച്ചിട്ടുണ്ടല്ലോ !

ea jabbar said...

കദീജ ഒറ്റപ്പെട്ട കേസല്ല, ഇസ്ലാമിലെ പ്രമുഖ വില്ലന്മാരുടെ ഭാര്യമാരെല്ലാം സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവര്‍ തന്നെയായിരുന്നു ! ജാഹിലിയ്യാ കാലത്തു സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്ന് ഹദീസുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. മുഹമ്മദും ഇസ്ലാമും തന്നെയാണു സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തത് !

പള്ളിക്കുളം.. said...

ഇതര സമൂഹങ്ങളിലും ഇതു തന്നെയാണോ സംഭവിച്ചത്? കാരണം വർത്തമാന കാലത്ത് എല്ലാ വിഭാഗത്തിൽപെട്ട സ്ത്രീകളെയും ഒരേ അവസ്ഥയിലാണ് കാണാൻ സാധിക്കുന്നത്. യുക്തിവാദി സമൂഹത്തിലും ഇതൊക്കെ തന്നെ അവസ്ഥ. എല്ലാ സ്ത്രീകൾക്കും ഒരേ പ്രശ്നങ്ങൾ. ഇതിൽ ജബ്ബാറിന്റെ അഭിപ്രായപ്രകാരം ഇസ്ലാമിൽ മാത്രം നബിയുടെ കാലം തൊട്ടേ 50% സംവരണമൊക്കെ പ്രഖ്യാപിച്ച്, അതുവരെ ലോകത്തെ നയിച്ചിരുന്ന പുരുഷന്മാരെയൊക്കെ മാറ്റി വനിതകളെ ഭരണ യന്ത്രങ്ങളിൽ നിയോഗിച്ച് ഒരു സ്ത്രീ ശാക്തീകരണം നടത്തേണ്ടിയിരുന്നു എന്നാണോ? [ഇപ്പോ എനിക്ക് സംശയമുണ്ട്. പുരുഷനാണോ സ്ത്രീക്കാണോ കൂടുതൽ ബുദ്ധി എന്ന്. താങ്കളുടെ ഭാര്യയായിരുന്നെങ്കിൽ മേൽക്കാണുന്ന കമന്റുകളിൽ ചിലത് കയ്യിൽ നിന്ന് വഴുതുകേലായിരുന്നു.]

പള്ളിക്കുളം.. said...

അതൊക്കെ പോകട്ടെ, കാണുമ്പം ചോദിക്കണമെന്ന് കരുതിയതാ,, താങ്കളും കൂടി അറിഞ്ഞുകൊണ്ടാണോ ‘പച്ചക്കുതിര’യിൽ മുസ്ലിം കുടുംബം എന്ന് എഴുതിയത്?

സുബൈദ said...

ഡിയര്‍ ജബ്ബാര്‍ താങ്കളുടെ കമന്റുകളുടെ പരമ്പര വീണ്ടും കണ്ടു എല്ലാം ഒരിമിച്ചു വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. വിലയിരുത്താനും. വിലയിരുത്താതെ പ്രതികരിക്കാനും
അത് കൊണ്ട് നേരത്തെ സൂചിപ്പിച്ച തല്‍കാലം സ്പാം ചെയ്യുന്നു. വിഷയബന്ധിത കമന്റുകള്‍ തിരഞ്ഞെടുക്കട്ടെ ശേഷം പ്രസിദ്ധീകരിക്കുകയും പ്രതികരിക്കുകയും ചെയ്യാം.
ഒരിക്കല്‍ കൂടി ഉറപ്പു തരുന്നു താങ്കള്‍ എന്റെ കമന്റുകള്‍ ഡിലിറ്റ് ചെയ്ത പോലെ, ഫൈസല്‍ കുണ്ടോട്ടിയുടെ കമന്റുകള്‍ ഡിലിറ്റ് ചെയ്ത പോലെ താങ്കളുടെ കമന്റുകള്‍ ഡിലിറ്റ് ചെയ്യില്ല.
നേരത്തെ പറയാന്‍ മറന്ന കാര്യം എന്നെ ഈ നിലയിലെത്തിച്ചതിനു ഒരായിരം നന്ദി. താങ്കള്‍ അന്ന് ആ കമന്റുകള്‍ ഡിലിറ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ കേവലം പ്രൊഫൈലും ചില്ലറ കമന്റുകളും മാത്രമായി ബൂലോകത്തെ എതെങ്കിലു അഗണ്യകോടിയില്‍ അറിയാതെ ഇരിക്കുമായിരുന്ന എന്നെ ഈ നിലയിലെത്തിച്ചതിനു ഒരായിരം നന്ദി
മറക്കില്ല ഈ ഉപകാരം ബൂലോകതുള്ളിടത്തോളം കാലം

ഇന്ഷാഅല്ലാഹ്

Ali said...

ആദ്യകാലത്ത് ഇസ്ലാമിലെക്കുവന്ന അലി ഉമര്‍ മുതലയവരെല്ലാം ഇസ്ലാമില്‍ വന്നശേഷം ആപേര് സ്വീകരിച്ചവരല്ല .ഇസ്ലാമില്‍ വരുന്നതിനു മുന്‍പും അതേ പേരുതന്നെയയിരുന്നു.അപ്പോള്‍ ജബ്ബാര്‍ ,അലി ,ഉമര്‍ മുതലായ പേരുകള്‍ മുസ്ലിം പേരുകള്‍ എന്നുപറയുന്നത് ശരിയാണോ ?

Anonymous said...

is there any islamic name? i understand the names used by muslims are arabic names may be pre islamic arabic names !

പള്ളിക്കുളം.. said...

പേരിന്റെ സാങ്കേതികതയിൽ എന്തിന് തർക്കിക്കുന്നു. ഒരാളെ തീവ്രവാദിയായി പ്രഖ്യാപിച്ച് സ്ഥിരീകരിക്കാൻ ചിലതരം പേരുകൾ തന്നെ ധാരാളം.

Anonymous said...

name conveys many thing to many ..Jabbar ,fousiya means muslim family to the magazine muhammed means a human being to the professor muhammed means prophet to islamic fundamentalist ... i hope you got the point .. if not let me explain
both editor of the magazine and Islamic fundamentalists thought the same way and assumed wrong meanings

സുബൈദ said...

സഹോദരങ്ങളെ ഇവിടെ ആര്‍ക്ക് എന്ത് പേരിടണം എന്നതല്ല വിഷയം എന്നറിയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.

argus said...

കാലം പരിതസ്ഥിതി എന്നീ അസ്ഥിര ഘടകങ്ങളും അതതു കാലത്തെ സാമൂഹിക പ്രവണതകളും മനുഷ്യന്റെ സാമൂഹികവും വൈയക്തികവുമായ തല്‍പര്യ്ങ്ങലും സ്ത്രീ എന്ന വിഷയം ചര്ച്ച ചെയ്യുന്പോള്‍ കണകില്‍ ‍ എടുക്കേണ്ടി വരും. ആയിരത്തിനഞ്ഞൂര്‍ കൊല്ലങ്ങള്‍ക്ക് മുന്പുള്ള സ്ത്രീ , സ്വാതന്ത്ര്യം , ഇസ്ലാം എന്നീ കാര്യങ്ങള്‍ ഇന്ന് ഇവിടെ ഇരുന്നു കൊണ്ട് വിശകലനം ചെയ്തു എന്തു കൊണ്ട് ദൈവം സ്ത്രീ ക്കു നീതി നല്‍കിയില്ല എന്നു പരിദേവിക്കുന്നവര്‍ എന്താണ് ഇന്നത്തെ മനുഷ്യര്‍ സ്ത്രീക്കു നല്കിയ നീതി എന്നു കാണാതെ പോവുന്നവരാണ്. ഇന്നത്തെ സാമൂഹിക പ്രവണതകള്‍ എത്രത്തോളം ഓരോ വിഷയത്തിലും പ്രതേകിച്ച് ഇസ്ലാമിനെ വിമര്‍ശിക്കുന്നതില്‍ കാണിക്കുന്ന ഔല്‍സുക്യം ത്തിന് ഒരു വലിയ ഉദാഹരണം ആയിരുന്നു ലവ് ജിഹാദ് വിവാദം . അതിര്‍ വരന്പുകള്‍ ‍ ഇല്ലാത്ത പ്രണയത്തിന് നില്‍വിലുള്ള സാമൂഹിക വസ്ഥയില്‍ ഉയിര്‍ കൊണ്ട മുസ്ലിം വിരുദ്ധ പൊതു ബോധത്തിന്റെ മേല്‍ കച്ച അണിയിച്ചു സാമൂഹിക നിഷ്കാസനം നടത്താന്‍ ശ്രമിച്ചപ്പോള്‍ , പരസ്പരം ഇഷ്ടപ്പെടാനുള്ള വ്യക്തി കളുടെ അവകാശത്തിന് മുറ വിളി കൂട്ടാന്‍ ആരും ഉണ്ടായിരുന്നില്ലേ ? ലവ് ജിഹാദ് വീണ്ടും ഉയര്‍ത്തി കൊണ്ട് വരാന്‍ അല്ല, വര്‍ത്തമാന കാല രാഷ്ട്രീയത്തിന്റെ ഘടകങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തിന് സ്വന്തം ബുദ്ധി പണയം വെക്കുന്ന വ്യക്തികളെ പരമര്‍ശിക്കുക മാത്രമാണ്. കാരണം നമ്മുടെ രാജ്യ ത്തിന്റെ തലസ്ഥാനത്ത് നിന്നും വിളിപ്പാടുകള്‍ അകലെ കച്ച് എന്ന ഗ്രാമത്തില്‍ അന്യ ജാതികളില്‍ നിന്നു പ്രണയിച്ച് കല്യാണം കഴിക്കുന്ന കമിതകളെ ക്രൂരമായി വധിക്കുകയും അവരുടെ കുടുംബങ്ങളെ അങ്ങേയേറ്റം പീഡീപ്പിക്കുക്‍യും , ഇന്ത്യന്‍ ജനാധിപട്യ്ത്തിന്റെ നിയമങ്ങള്‍ ഒന്നും ബാധകം ഇല്ലാത്ത ഒരു ജനസമൂഹം നിലനില്‍ക്കുന്നത് കുറച്ചു നാളുകള്‍ മുന്‍പ് തെഹെക്ക റിപ്പോര്‍ട്ടുകള്‍ പുറത്തു കാണിക്കുക ഉണ്ടായി. അവിടെയും പ്രണയം ആയിരുന്നു വിഷയം . എന്നാല്‍ നമ്മുടെ പത്രം ക്കോ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍കോ ഇതൊരു വിഷയം ആയില്ല. അതിനു ഒരു രാഷ്ട്രീയം നിലവില്ലാത്തത് കൊണ്ട്.
അത് പോലെ നമ്മുടെ പാര്‍ലമെന്റില്‍ കൊണ്ട് വരാന്‍ ‍ പോവുന്ന ജോലി സ്ടലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈഗിക പീടനതിനു എതിരെ ഉള്ള ഒരു bill നിലവില്‍ ഉണ്ടായിരുന്ന സ്ത്രീ ക്ക് നേരെ ഉള്ള അതിക്രമങ്ങളെ ഒരു criminal offence എന്നതില്‍ നിന്ന് ഒരു civil wrong ആയി മാറ്റുന്നതിലൂടെ ഇരകളുടെ അവകാശ നിഷേധവും കുറ്റവാളികളുടെ സുരക്ഷയും ഉറപ്പകുമോ എന്ന സംശയത്തിന് ഇടം നല്‍കുന്നത് ആണ്.
ഇന്ത്യയിലെ 10-16 ശതമാനം വരുന്ന സ്ത്രീകള്‍ Forced sex നു തങ്ങളുടെ ഭര്‍ത്താവില്‍ നിന്നും വിധേയമാക്കപെടുന്നതായി ഒരു സര്‍വ്വേ പുറത്തു കൊണ്ട് വരിക ഉണ്ടായി. ആഗോള തലത്തില്‍ നടന്നു വരുന്ന ഈ കുടുംബ പീഡനത്തില്‍ നിന്നും അവരെ രക്ഷികാനായി World bank മുന്നോട്ടു വെച്ച നിര്‍ദേശം പ്രസക്തമാണ്‌. സാമ്പത്തിക സുസ്ഥിതി , അത് ഒരു പരിധി വരെ നല്ല ഒരു സ്ത്രീധനവുമായി കുടുംബംതില്‍ വന്നു കേറുന്ന സ്ത്രീ പോലും ഈ സാമ്പത്തിക സുസ്ഥിതിയുടെ പരിധിയില്‍ വരികയും അത് അവളുടെ ഇത്തരത്തിലുള്ള സുരക്ഷ ഉറപ്പു വരുത്തുകയും ചെയുന്നുട് എന്ന് പറയുന്നു. . ഈ വിഷയം ഇവിടെ പറയുന്പോള്‍ ഇസ്ലാമിലെ സ്വത്തു അവകാശത്തെ വിമര്‍ശിക്കുന്നവര്‍ അതിന്റെ ആവിര്‍ഭാവ കാലത്ത് ഒന്നുമില്ലാതിരുന്ന സ്ത്രീക് സ്വത്തിലും അത് വഴി ആ സമൂഹത്തില്‍ അവര്‍ക്ക് ഉണ്ടായ വ്യക്തിപരമായ അവകാശ ബോധങ്ങളും എല്ലാം വിലയിരുത്തല്‍ നടത്തേണ്ടതാണ്.യുദ്ധങ്ങള്‍ കഴിഞ്ഞോ ദൂര യാത്ര നടത്തിയോ തിരിച്ചു വരുന്ന വന്നിരുന്ന പ്രവാചകന്‍ അടുത്തുള്ള സ്ടലത്ത് തങ്ങി തന്റെ ഭാര്യമാരെ അറിയിച്ച ശേഷം മാത്രം അവരുടെ വീടുകളിലേക്ക് എത്തുമായിരുന്നു. സ്ത്രീകളുടെ സ്വകാര്യതകള്‍ക്കു പോലും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ ലംഘികാതെ ശ്രദ്ദിച്ച മഹാനായ ആ പ്രവാചകന്‍ കുടുംബം എന്ന മഹത്തായ സ്ടപനതിനുള്ളില്‍ സ്ത്രീക് നല്‍കിയത് ഇന്നും ആധുനിക സമൂഹത്തില്‍ പലര്ക്കും ഉള്‍ കൊള്ളാന്‍ കഴിയാത്തത് എന്ത് കൊണ്ടാണ് ?
ഇസ്ലാം തനിക്കു സ്വാതന്ത്ര്യം നല്‍കിയില്ല , ഇസ്ലാമില്‍ സ്ത്രീ അടിമയാണെന്ന് പറഞ്ഞു മതം ഉപേക്ഷിക്കുന്നവര്‍ നിലവിലെ ജനധിപത്യ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന ഇത്തരം പീടനങ്ങള്‍ക്ക് പകരം എന്താണ് ത്യജിക്കാന്‍ തയ്യാറാവുക ? ഒന്നുമില്ല എന്നതാണ് സത്യം . കാരണം പച്ച കുതിര പുറത്തും അല്ലാതെയും സ്ത്രീ എന്ന വിഷയം ഇസ്ലാമിന്റെ പ്രാകൃത ഭാവമായി ചിത്രീകരിക്കാന്‍ തുനിയുന്നവര്‍ ഇപ്പോള്‍ നിലവിലുള്ള ഒരു മൂലധന ശക്തികളുടെ ചട്ടുകങ്ങള്‍ ആണ്, എല്ലാ സമൂഹങ്ങളിലും ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ അതില്‍ നിലവിലുള്ള ആധുനിക വിദ്യാഭ്യാസം സിദ്ടിച്ച ആളുകളെ organic intelluctuals ജൈവ ബുദ്ദി ജീവികള്‍ എന്ന് വിളികപെടുന്ന ഒരു വര്‍ഗത്തെ ഉപയോഗപെടുതുന്നതിനെ പറ്റി antonio gramchi പറയുന്നുട്. ഇന്നത്തെ യുക്തി വാദികള്‍ യഥാര്‍ത്ഥത്തില്‍ കുട ചൂടി നില്‍ക്കുന്നത് ആര്‍ക്കു വേണ്ടി ആണെന്നും നമുക്ക് വ്യക്തമാണ്.

Abubacker Koya said...

എല്ലായുക്തിയും മനസ്സിലാക്കാം ഇസ്ലാം മതത്തെ ഉപേക്ഷിച്ചവനെ മുസ്ലിം എന്ന് പരിചയപ്പെടുത്തുന്നതിന്റെ യുക്തിയാണ്‌ മനസ്സിലാകാത്തത്. ചവറുകള്‍ ചിലവാക്കാനുള്ള വിപണന തന്ത്രം... അത് ഏറ്റുപിടിക്കാന്‍ നമ്മള്‍ കുറേ മണ്ടന്മാരും അവഗണന മാത്രം അര്‍ഹിക്കുന്നതിന്ന് സമയം മിനക്കെടുത്തുന്നു.

Cini Kareem said...

fousiyakku muslim sthree aayi jeevikkunnahtinte aathamvishawasam, aathmasamthripthi anubhavikkan kazhinjittilla athu kondu paryunnathannu aadhyam islam enthannennu padikoofousiya athinu shesham prathikarikoo
Allah ella anookkoolyangalum nalkiyirikkunnathu only for women that main point you people doesnt understand no manssilakkiyittum manssilakkatha poleyannu prashsthikku vendiyanegill ithinelumethrayo bedhapetta vazhikkal undayirunnu

mrsfousiya if you are saying against Allah and Rasool then why you are keeping your name as a muslimname change it also shame on you

Abooraseel said...

അഞ്ചുനേര നമസ്കാരങ്ങളില്‍ വിശ്വാസത്തില്‍ അടിയുറച്ചവര്‍ക്ക് മാത്രം സാധ്യമാകുന്നതും അല്ലാത്തവര്‍ക്ക് പ്രയാസകരമായതുമായ രണ്ടു നമസ്കാരങ്ങളാണല്ലോ സുബ്ഹും അസ്റും. ഈ രണ്ടു നമസ്കാരങ്ങളെയും ഭാരമായി അനുഭവിക്കുന്ന ആളുകളില്‍ ഒരു വിഭാഗം ഇസ്‌ലാം അനുവദിച്ച കാരണങ്ങള്‍ ഒന്നും ഉണ്ടായിട്ടല്ലാതെതന്നെ സ്ഥിരമായി ആ നമസ്കാര സമയങ്ങളെ തെറ്റിച്ചു നിര്‍വ്വഹിക്കുകയോ, അല്ലെങ്കില്‍ തോന്നുമ്പോള്‍ നമസ്കരിക്കുകയോ ചെയ്യുന്നവരാണ്.നോമ്പിന്റെ കാര്യത്തിലും ഈ മടി ഇക്കൂട്ടരില്‍ കാണാറുണ്ട്. എന്നാല്‍ രണ്ടാമതൊരു വിഭാഗമുണ്ട്.അവര്‍ ഇപ്പറഞ്ഞ രണ്ടു നമസ്കാരങ്ങളില്‍ നിന്നും,നോമ്പില്‍ നിന്നുമൊക്കെ ഒരു ശാശ്വതരക്ഷ കിട്ടാന്‍ വേണ്ടി നമസ്കാരം മൂന്ന് നേരമേയുള്ളൂ എന്ന് വാദിക്കുന്ന അഥവാ ഹദീസ് നിഷേധത്തിലൂടെ പ്രവാചകചര്യകളെതന്നെ നിഷേധിക്കുന്ന ഒരു കൂട്ടരുടെകൂടെ കൂടുകയാണ് ചെയ്തത്.
നിരീശ്വരവാദത്തിന്റെ പിന്നിലുള്ള രഹസ്യവും ഏറെക്കുറെ സമാനമാണ്. മതം മുന്നോട്ടുവെക്കുന്ന നിയമങ്ങളും,നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട്- മതത്തിന്റെ അതിര്‍വരമ്പുകളില്‍ ഒതുങ്ങിക്കൊണ്ട് ജീവിച്ചാല്‍ തനിക്കു തോന്നുന്നപോലെ കുതരകളിച്ചുനടക്കാന്‍ സാധിക്കാതെ വരും എന്ന് ബോധ്യമാകുമ്പോള്‍ തെരഞ്ഞെടുക്കുന്നതാണ് നിരീശ്വരവാദം എന്ന കച്ചിത്തുരുമ്പ്.അതാകുമ്പോള്‍ തോന്നിയപോലെ ജീവിക്കാമല്ലോ.എന്ത് അധര്‍മ്മം ചെയ്താലും ആരും ഒന്നും പറയില്ലല്ലോ! ഇനി പറഞ്ഞാല്‍ തന്നെ എന്താ പറയുക!.. 'ഓനെന്താ അതൊക്കെ ചെയ്‌താല്‍.. ഓന്‍ നിരീശ്വരവാദിയല്ലേ'..എന്നായിരിക്കും.

പിന്നെ, നിരീശ്വരവാദികള്‍ എന്ത് പേര് വേണമെങ്കിലും സ്വീകരിക്കട്ടെ. കുഞ്ഞാപ്പുവെന്നോ,മുരളിയെന്നോ,അല്ലെങ്കില്‍ ഔസേപ്പെന്നോ എന്തും.അത് അവരുടെയിഷ്ടം. പക്ഷെ ജബ്ബാര്‍ ഫൌസിയ ദമ്പതികളെ മുസ്‌ലിംകുടുംബം എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നതില്‍ യോജിക്കാന്‍ പറ്റില്ല. കാരണം ഒന്നാമതായി അവരത് ഇഷ്ടപ്പെടുന്നില്ല. മറ്റൊന്നുള്ളത്, ഒരു മുസ്‌ലിംകുടുംബം അല്ലാഹുവിനെ അംഗീകരിച്ചു-അവന് കീഴോതുങ്ങി ജീവിക്കുന്നവരാണ്. എങ്കില്‍ ജബ്ബാര്‍ ഫൌസിയ ദമ്പതികള്‍ക്കിത് ഒട്ടും യോജിക്കില്ലല്ലോ!!.

അതുപോലെതന്നെ ഫൌസിയ ടീച്ചറുടെ ഭര്‍ത്താവിന്റെ പേരിലും ഒരു മാറ്റം നല്ലതായിരിക്കും എന്നാണ് സ്നേഹത്തോടെ ഉണര്‍ത്താനുള്ളത്. കാരണം ജബ്ബാര്‍ എന്നത് അല്ലാഹുവിന്റെ വിശേഷണ നാമങ്ങളില്‍ പെട്ട ഒരു നാമമാണ്.പരമാധികാരി എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. Mr.ജബ്ബാര്‍ പിന്നീടെങ്കിലും കാര്യം മനസ്സിലാക്കി സ്രഷ്ടാവിനെ അംഗീകരിച്ചാല്‍ അബ്ദുല്‍ ജബ്ബാര്‍ എന്നാക്കാം.( ജബ്ബാറിന്റെ ദാസന്‍) അതുവരെ തല്‍ക്കാലം ഈ പേരൊന്ന് മാറ്റിപ്പിടിക്കുന്നത് നന്നായിരിക്കും.ഇനി വലിയൊരു മാറ്റം വേണ്ടാ എന്നുണ്ടെങ്കില്‍ ഈ പേരുതന്നെ തിരിച്ചെഴുതി ചെറിയ ഒരു മാറ്റംവരുത്തി ബേജാര്‍ എന്നാക്കിയാലും മതി. കാരണം,ഇക്കോലത്തില്‍ തന്നെയാണ് മരിച്ചു പോകുന്നതെങ്കില്‍ മരണത്തിന്റെ തുടക്കം മുതല്‍തന്നെ അഭിമുഖീകരിക്കേണ്ടിവരിക ബേജാറിന്റെ നിമിഷങ്ങളെയായിരിക്കും. താങ്കള്‍ക്കിത് വിശ്വാസമില്ലെങ്കിലും പ്രപഞ്ചനാഥനില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഒരു വിശ്വാസിയെന്ന നിലയ്ക്ക് എനിക്ക് അത് പറയാമല്ലോ.സ്രഷ്ടാവിനെ നിഷേധിച്ചാലും ആ സ്രഷ്ടാവുതന്നെ സംവിധാനിച്ച മരണമെന്ന പ്രതിഭാസത്തെ നിഷേധിക്കാനോ മരണത്തില്‍ നിന്നും ശാശ്വതരക്ഷ നേടാനോ എന്തായാലും സാധ്യമല്ലല്ലോ.!

Abooraseel said...

ഇക്കൂട്ടരെ യുക്തിവാദികള്‍ എന്ന് എങ്ങനെയാണ് വിളിക്കുക!. യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്വയം യുക്തിവാദി എന്ന് വിശേഷിപ്പിക്കുന്നവരെ നമ്മളും അങ്ങനെ വിളിക്കണമോ?!അവര്‍ക്ക് ഒരു അല്‍പ്പംപോലും ആ പേര് യോജിക്കില്ലല്ലോ!. നിരീശ്വരവാദികളെന്നോ,ഈശ്വര നിഷേധികളെന്നോ ഒക്കെയാണ് അവരെ വിശേഷിപ്പിക്കേണ്ടത്. പ്രപഞ്ചനാഥന്‍ സംവിധാനിച്ച ശുദ്ധവായു മുതല്‍ സകല ആനുകൂല്യങ്ങളും കൈപറ്റികൊണ്ടുതന്നെ അവനെ നിഷേധിക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ ഇണങ്ങുന്ന നാമങ്ങളില്ല.ഒരിക്കല്‍ സാധാരണക്കാരനായ ഒരു അറബി ഇത്തരത്തിലുള്ള ചില ഈശ്വരനിഷേധികളോട് നടത്തിയ ഒരു സംവാദ കഥയുണ്ട്. ദൈവം ഉണ്ടെന്നതിന് തെളിവ് വല്ലതുംഉണ്ടോ എന്ന ഈശ്വരനിഷേധികളുടെ ചോദ്യത്തിന് ഒരു ഒട്ടകകാഷ്ടം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ മറുപടി കൊടുത്തു. ഈ കാണുന്ന പച്ചയായ ഒട്ടകകാഷ്ടം ഈ പരിസരത്തെവിടെയോ ഒരു ഒട്ടകത്തിന്റെ സാന്നിധ്യം അറിയിക്കുന്നില്ലേ?.. അതെയെന്നു നിഷേധികള്‍. എങ്കില്‍ ഈ കാണുന്ന മഹാപ്രപഞ്ചം, കൃത്യമായി അതാതിന്റെ സ്ഥാനങ്ങളില്‍ ഉദിച്ചു അസ്തമിക്കുന്ന സൂര്യ ചന്ദ്രനടക്കം കോടിക്കണക്കിനു വരുന്ന അതിലെ അത്ഭുതങ്ങള്‍, ഓരോ ജീവിയുടെയും ശരീര ഘടനയും അതിലെ അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തനാവയവങ്ങളും,ഇക്കാണുന്ന ചെടികളും അതിലെ വ്യത്യസ്ത രുചികളിലുള്ള പഴങ്ങളും.. എല്ലാമെല്ലാത്തിന്റെയും പിന്നില്‍ ഒരു കഴിവുറ്റ സംവിധായകന്റെ - സ്രഷ്ടാവിന്റെ സാന്നിധ്യമില്ലെന്നോ!!?. പക്ഷെ നിഷേധികള്‍ നിഷേധത്തില്‍തന്നെ ഉറച്ചു നിന്നപ്പോള്‍ അദ്ദേഹം ഒരു കവിത ചൊല്ലി സംവാദം അവസാനിപ്പിച്ചു. കവിതയുടെ സാരം ഇതാണ്. "നിങ്ങള്‍ പറയുന്നു ദൈവം,പുനര്‍ജ്ജന്മം എന്നൊന്നും ഇല്ലായെന്ന്. എന്നാല്‍ ഞാന്‍ പറയുന്നു അതൊക്കെയുണ്ടെന്ന്. ഇനി നിങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍ എനിക്ക് നഷ്ടമൊന്നുമില്ല. അതല്ല ഞാന്‍ പറയുന്നതാണ് ശരിയെങ്കില്‍ നഷ്ടം നിങ്ങള്ക്ക് മാത്രമാണ്".

അതെ, മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. ഇത് സ്രഷ്ടാവിന്റെ കല്പനയാണ്. ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരാള്‍ക്ക് വിശ്വാസിയായി ജീവിക്കാനും,അവിശ്വാസിയായി ജീവിക്കാനും സ്വാതന്ത്ര്യവുമുണ്ട്. ദൈവനിഷേധത്തില്‍ ഉറച്ചു നില്‍ക്കുന്നവരോട് അവസാനമായി നമുക്കും പറയാനുള്ളത് ആ അറബി ചൊല്ലിയ കവിതയുടെ സാരാംശം തന്നെയാണ്.

സ്ത്രീപക്ഷം ബ്ലോഗ്‌ ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. താങ്കളുടെ നല്ല അറിവുകള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ ഈ ബ്ലോഗ്‌ കൂടുതല്‍ ഉപയോഗപ്പെടുത്തുക.

Abooraseel said...

സ്ത്രീപക്ഷം ബ്ലോഗിന് ആശംസകള്‍....

അഫ്താബ് കണ്ണഞ്ചേരി Afthab kannancheri said...

നല്ല ലേഖനം. ആശംസകള്‍

അഫ്താബ് കണ്ണഞ്ചേരി Afthab kannancheri said...
This comment has been removed by the author.
salimhamza said...

നല്ല കിടിലന്‍ ലേഖനം .... ഇ എം ജബ്ബാറിനെ ഇ എം ബേജാര്‍ എന്ന് തിരുത്തിയ കമന്റു സൂപര്‍ ..... ഇസ്ലാമിനെ കുറിച്ച ആളുടെ ബേജാര്‍ ആ പേരിനു അര്‍ഹാനാക്കുന്നു .

നന്ദന said...

ജബ്ബാർ മാഷിന്റെ ചോദ്യങ്ങൾക്ക് മറുപടി കണ്ടില്ല, എന്തേ മുകളിൽ നിന്നുള്ള ഓർഡറാണോ?

നന്ദന said...

ജബ്ബാർ മാഷിന്റെ ചോദ്യങ്ങൾക്ക് മറുപടി കണ്ടില്ല, എന്തേ മുകളിൽ നിന്നുള്ള ഓർഡറാണോ?

സുബൈദ said...

അല്ല നന്ദന ജബ്ബാര്‍ സാറോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി തന്നെ പറയട്ടെ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ അദ്ദേഹത്തിനു ഒരു കമന്റു പോലും നല്‍കാനോ ചോദ്യം ചെയ്യാനോ നട്ടെലലില്ലാതെ മറ്റു വിഷയങ്ങളിലേക്ക് ചര്‍ച്ച മാറ്റി രക്ഷപ്പെടാനുള്ള അദ്ദേഹത്തിന്റെ കുരുട്ടുബുദ്ധി മനസ്സിലായത് കൊണ്ട് അവ അവഗണിച്ചതാണ്.
നന്ദനയ്ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും പറയാന്‍ താല്പര്യമുണ്ടെങ്കില്‍ ചര്‍ച്ചയാവാം
ഈ വിഷയത്തിലെ പുതിയ പോസ്റ്റുകള്‍ കൂടെ കാണുക.

Shaji.essenn said...

എന്തോന്നാ ഇത് ?

salim said...

പ്രീഇസ്ലാമിക് മക്ക ഈ പ്രയോഗം ശരിയാണോ.......

സുബൈദ said...

ഈ പ്രയോഗത്തിലൂടെ മുഹമ്മദ്‌ നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുള്ള മകക്ക എന്നേ ഉദ്ദേശിച്ചിട്ടുള്ളു. മറ്റൊരു പദം നിർദ്ദേശിച്ചാൽ സന്തോഷത്തോടെ തിരുത്താം. ഇത്തരം തിരുത്തലുകൾ നന്ദിയോടെ സ്വാഗതം ചെയ്യുന്നു